2014, ഓഗസ്റ്റ് 29, വെള്ളിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഭീകരപർവ്വം. ആഗസ്റ്റ് 29, 2014

 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ഭീകരപർവ്വം.
ആഗസ്റ്റ് 29, 2014









ആസുരദേശാന്തരഭികരരുയർത്തുന്ന
ധുസരം മതഭ്രാന്തിൻ മ്‌ളേച്ഛമാം പുകച്ചുരുൾ
സാന്ദ്രസാന്ദ്രമായുരുണ്ടുയരുന്നുണ്ട്, തമോ
കേന്ദ്രങ്ങളാക്കാൻ സ്വന്തം ദേശവും മറ്റുള്ളതും.
ലോകത്തിൻ നെറുകയ്ക്കു ചൂണ്ടിയ തോക്കാണിവർ,
ഭികരഭസ്മാസുരർ, ഒരുനാളിൽ കൈവെയ്ക്കും
സ്വന്തം ദേശത്തിൻ മൂർദ്ധാവിൽ, വെൺചാരമാക്കിടും,
വെന്തുവെന്തെരിയുന്ന മാംസത്തിൻ ഘനീഭൂത
ഗന്ധകകാറ്റിൽ ശ്വാസനിശ്വാസമൊടുക്കും, പി-
ന്നന്ധകാരത്തിൻ തമോഗർത്തത്തിൽ വിലയിക്കും.


ഉഷ്ണപീഡിതമൂഷരം മണൽക്കാടിൻ മൃഗ
തൃഷ്ണയാണിവരുടെ മരുപ്പച്ച -യിസ്‌ളാമിൻ
വിശ്വാധിപത്യം! -  ഇതുപോലൊരു വംശഭ്രാന്തർ
വിശ്വസിച്ചതോ വിശ്വയുദ്ധമായെരിഞ്ഞില്ലേ!
മല്ലികാസൂത്രങ്ങളായ് വിപ്‌ളവമൊരുക്കുന്നൂ,
എല്ലിലും മാംസത്തിലും "വസന്തം" വിടർത്തുന്നു
ഗാസയിൽ ഹമാസെന്ന ഭോഷ്കരും ഫലസ്തീനും
ആസുരവാണങ്ങളാൽ ശാന്തിയെ തകർക്കുന്നു.
സുന്നിമാർ, ഷിയ, കുർദ്ദുക്കളെ, പിന്നെസീദിയെ
കൊന്നൊടുക്കുകയല്ലേ, - സദ്ദാമെത്രമേൽ മെച്ചം.
അക്ഷരാർത്ഥത്തിൽ ഐസിസ് ആസുരകുലജാത
രാക്ഷസന്മാരാം ലോകനാശകർ, രക്ഷസ്സുക‌ൾ.

ഇങ്ങിനി, ഈ ഉപഭൂഖണ്ഡ സിമികൃമിമാർ
എങ്ങനെ മുളച്ചുവെന്നെങ്ങുമേ തിരക്കേണ്ട.
മുല്ലപ്പൂ മറ്റൊന്നാണ്, മുസ്ലീം മതമൗലികർ
ചൊല്ലും ചെലവും പിന്നയൽരാജ്യത്തെ അതേ ദു-
രാക്ഷസപരിഷകൾ, കൊലയാളിക‌ൾ, മത
പക്ഷവാദികൾ, എൽ ഓ സി മൂഷികർ, ചാരരും

സഹിക്കുന്നില്ലിന്ത്യതൻ പുരോഗതി, ഈരാജ്യം
വഹിക്കും ദേശാന്തര യശസ്സും പ്രാമുഖ്യവും.
മോടിയും മിടുക്കും കോട്ടകൊത്തളത്തിൽനിൽക്കും
മോഡിയും കാറ്റിൽപാറും വർണ്ണവൈജയന്തിയും.
അരുണകിരണാഭയിൽ മിന്നും നവാഗത
ഭരണത്തിൻ തലപ്പാവ്!  അതുപിന്നുൽഘോഷിച്ചൂ:

സുന്ദരമൊരുലോകം പുലരും കിഴക്കിന്റെ
ബന്ധുര സാംസ്കാരിക മേരുശൃംഗങ്ങളിൽ
പൗരസ്ത്യ മൈതാന വൻശാദ്വലദേശങ്ങളിൽ,
ഔന്ന്യത്യ ചിന്താവിഹാരവാടാശ്രമങ്ങളിൽ
വരവായ് തമസോമയ ജ്യോതിർഗമയായ്
വിരാട് വിശ്വജേതാവായി ഇന്ത്യതൻ നാളുകൾ.


                                                                                                             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Powered By Blogger