ഓണത്തുമ്പി
കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
ന്നതിരായിപ്പോകുന്നു മുള്ളുവേലി,
അരികിലായൊഴുകുന്നു കൈത്തോട്; വേണെങ്കിൽ
ഒരു കുതിപ്പാലതിൻ മറികടക്കാം
( ചെറുതോട്ടിൽനിന്നുടൻ ചാടുമത്തവളയേ
വെറുതേ വിരട്ടാൻ മെനക്കെടാതെ,
കാണുന്ന കാണുന്ന പൂക്കളിൻ കാതിലായോ-
ണക്കുശലങ്ങളോതുന്ന തുമ്പിയെ
ഓടിച്ചുചാടിപ്പിടിക്കുവാനൊട്ടൊന്നു
പാടുപെട്ടെന്നാൽ പിടിച്ചെടുക്കാം)
കുറുകുത്തിമുല്ലതൻ നറുമണം വായുവിൽ
നിറയുന്ന നീളൻ വരമ്പിലൂടെ
വേലിപ്പരത്തിയും മുല്ലയും പൂവിട്ടൊ-
രോലപ്പുരയ്ക്കൂള്ള "ഗേറ്റി"ലെത്തീ
ഇരുമുളക്കമ്പിൻ കടമ്പ കാണുന്നതിൽ
ഒരു കമ്പു മാറ്റിക്കടന്നുകൂടാം.
"ഹാ"യെന്നു വിസ്മയം കൂടുന്ന കണ്ണുകൾ
വായിക്കുമീയെൻ മുഖം ചുളിച്ച്
ഒരു കണ്ണിറുക്കി ഞാൻ കേൾക്കുന്നു: കോർക്കുമീ-
യരിമുല്ലമാലയിന്നാർക്കു വേണ്ടി?
വിവരമായറിയില്ലയൊന്നുമേയെങ്കിലും
കവിളുകൾ കുങ്കുമം പൂശി നിൽക്കും.
ഒരു പൊട്ടുചൂടുവാൻ പോരുന്ന കുങ്കുമം
അരുമയാം കവിളിൽനിന്നൂർന്നെടുക്കാം!
കുറുമുടിച്ചുരുളുകൾ മൃദുതളിർപാണിയാൽ
നറുനെറ്റിമേലേ വകഞ്ഞുമാറ്റി,
മലർമാല മാറിലായ് തൊട്ടൊരു പുഞ്ചിരി
കലരുന്ന കുസൃതിച്ചുണ്ടുകോട്ടി,
തനതായ വേണിയിൽ കോർക്കുവാൻ ഭാവിച്ചി-
ട്ടനവദ്യമായെൻ ഗളത്തിൽ വയ്ക്കെ,
വരമഞ്ഞൾ വർണ്ണത്തിലായിരം തുമ്പികൾ
കരളിൽ വന്നെന്നും പറഞ്ഞുവെയ്ക്കാം
ചിത്രം: ഗൂഗിൾ വഴി
2010, ജൂൺ 24, വ്യാഴാഴ്ച
2010, ജൂൺ 6, ഞായറാഴ്ച
മോഹപ്പക്ഷി
മോഹപ്പക്ഷി
താമരപ്പത്രത്തിൽ
പാദമൂന്നി
ഓമനപ്പക്ഷി
നടന്നുനീങ്ങി
നീരിൽ നടക്കാൻ
നിവൃത്തിയില്ലാ-
തോരത്തുനിന്നു
ഞാൻ പിന്മടങ്ങി
നന്നെപ്പരന്നതാം
കല്ലെടുത്തു,
തെന്നുന്നപോലെ
എറിഞ്ഞൂവിട്ടു
കല്ലോലവീചികൾ
ചുംബിച്ചു പായും
കല്ലിനാലന്നെൻ
നിരാശ തീർത്തു.
മാമലയ്ക്കുച്ചിയിൽ
ചേക്കേറിയന്ത്യ-
യാമപ്പുലരിയിൽ
പക്ഷം പരത്തി
ഉഷ്ണപ്രവാഹത്തി
ലേറി വിണ്ണിൽ
കൃഷ്ണപ്പരുന്തായി
യാലി നിൽക്കാൻ,
മാനത്തുമുട്ടാൻ
മദിച്ച മോഹം
വാനിൽ ത്തൊടു-
ത്തതാം പട്ടമാക്കി
സൂത്രം ചലിപ്പിച്ചു
കാക്കുവാനായ്
മാത്രമീമന്നിൽ
ത്തറഞ്ഞുനിന്നു.
നാകപ്രഭയ്ക്കുള്ളിൽ
മിന്നുന്ന താരം
ആകുവാൻ മിന്നാ-
മിനുങ്ങിറങ്ങി!
* * * *
പിന്നെയോ കാലം
കഴിഞ്ഞുപോയീ
പിന്നിൽ നിഴലുകൾ
നീണ്ടുപോയി.
പണ്ടത്തെ മോഹത്തിൻ
വെമ്പലില്ല
താണ്ടുവാനേറെ-
ക്കടമ്പയില്ല
എങ്കിലും ഏകാന്ത
മാത്രയൊന്നിൽ
അങ്കുരിപ്പൂ പഴ-
ങ്കാല മോഹം:
സാഗരമാനവും
പിന്നിട്ടു വാനിൽ
ആഗമിച്ചപ്പുറം
പോയ്മറയാൻ,
അകലത്തിനപ്പുറം
ആലിനിൽക്കാൻ,
സകലതും കാണും
വിഹംഗമാകാൻ!!
ചിത്രം: ഗൂഗിൾ വഴി
താമരപ്പത്രത്തിൽ
പാദമൂന്നി
ഓമനപ്പക്ഷി
നടന്നുനീങ്ങി
നീരിൽ നടക്കാൻ
നിവൃത്തിയില്ലാ-
തോരത്തുനിന്നു
ഞാൻ പിന്മടങ്ങി
നന്നെപ്പരന്നതാം
കല്ലെടുത്തു,
തെന്നുന്നപോലെ
എറിഞ്ഞൂവിട്ടു
കല്ലോലവീചികൾ
ചുംബിച്ചു പായും
കല്ലിനാലന്നെൻ
നിരാശ തീർത്തു.
മാമലയ്ക്കുച്ചിയിൽ
ചേക്കേറിയന്ത്യ-
യാമപ്പുലരിയിൽ
പക്ഷം പരത്തി
ഉഷ്ണപ്രവാഹത്തി
ലേറി വിണ്ണിൽ
കൃഷ്ണപ്പരുന്തായി
യാലി നിൽക്കാൻ,
മാനത്തുമുട്ടാൻ
മദിച്ച മോഹം
വാനിൽ ത്തൊടു-
ത്തതാം പട്ടമാക്കി
സൂത്രം ചലിപ്പിച്ചു
കാക്കുവാനായ്
മാത്രമീമന്നിൽ
ത്തറഞ്ഞുനിന്നു.
നാകപ്രഭയ്ക്കുള്ളിൽ
മിന്നുന്ന താരം
ആകുവാൻ മിന്നാ-
മിനുങ്ങിറങ്ങി!
* * * *
പിന്നെയോ കാലം
കഴിഞ്ഞുപോയീ
പിന്നിൽ നിഴലുകൾ
നീണ്ടുപോയി.
പണ്ടത്തെ മോഹത്തിൻ
വെമ്പലില്ല
താണ്ടുവാനേറെ-
ക്കടമ്പയില്ല
എങ്കിലും ഏകാന്ത
മാത്രയൊന്നിൽ
അങ്കുരിപ്പൂ പഴ-
ങ്കാല മോഹം:
സാഗരമാനവും
പിന്നിട്ടു വാനിൽ
ആഗമിച്ചപ്പുറം
പോയ്മറയാൻ,
അകലത്തിനപ്പുറം
ആലിനിൽക്കാൻ,
സകലതും കാണും
വിഹംഗമാകാൻ!!
ചിത്രം: ഗൂഗിൾ വഴി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)