2013, ഒക്‌ടോബർ 27, ഞായറാഴ്‌ച

ഹൈകു കവിതകൾ (തുടർച്ച:1)


ഇക്കഴിഞ്ഞ പോസ്റ്റായ  "7 ഹൈകു കവിതകൾ " ( 2013, ഒക്ടോബർ 8, ചൊവ്വാഴ്ച) ഹൈകുകളുടെ സ്വഭാവ വിശദീകരണത്തോടെ പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോൾ അത്  ഹൈകു കവിതകളായി നേരത്തെ ഉണ്ടായിട്ടുണ്ടെങ്കിലും അറിവിൽപ്പെട്ടിടത്തോളം മലയാള സാഹിത്യത്തിലെ ശാസ്ത്രീയമായ ( classic or taditional, 5-7-5 syllables and other essential features) ഹൈകു കവിതകളൂടെ ആദ്യ അവതരണവും പ്രകാശനവുമായിരിക്കുയാണ്.
  
പ്രസ്തുത "7 ഹൈകു കവിതകൾ" ഫെയ്സ്ബുക്കിൽ (Facebook) ഞാൻ പുനഃപ്രകാശനം ചെയ്തതോടെ അവിടെയും ശാസ്ത്രീയ സ്വഭാവം പൂർണ്ണമായി പാലിക്കുന്നവയല്ലെങ്കിൽക്കൂടി മൂന്നു വരി രൂപകല്പനയിൽ സന്തോഷകരമായ ഉദ്യമങ്ങൾ ഉണ്ടായിവരുന്നുണ്ട്. ഹൈകു കവിതകൾക്ക് ഇനി പ്രചുരപ്രചാരം ലഭിക്കുമെന്ന് പ്രത്യാശിക്കാം.

തുടർന്ന് കൂടുതൽ  "ഹൈകു കവിതകൾ (തുടർച്ച:1)"  ഇവിടെ പ്രസിദ്ധീകരിക്കുന്നു:


 ഹൈകു കവിതകൾ (തുടർച്ച: 1)



 1. അറിയാൻ
    തീർച്ചയില്ലാതെ
       വിഷയങ്ങളെത്രയോ; --
       മൂളുന്നു മൂങ്ങ.

2  പാപഭാരം
    ഈ നിലത്തിന്റെ
       പാപം, പാറകളായി; --
       ഒറ്റമരം തപസ്സിൽ


3. അപചയം  
       തോനെ കാര്യങ്ങൾ
       തെറ്റിലേക്കിഴയുന്നു; --
       തോട്ടിലോ വെള്ളം കുറവ്.


4. എഴുതാൻ
    വിഷയമാക്കാൻ
       ധൈര്യം പാവം ജീവിതം; --
       മണൽമെത്ത ഉറങ്ങാൻ
  
.      
5. പുരളും ചെളി
    വെളിയിൽ ചെളി,
       വീട്ടിൽ പുരളാനെത്ര!; --
       മഴയൊ ഇല്ല.


6. ഹോട്ടൽ പൂജ
    നക്ഷത്രഹോട്ടൽ!
       ജപവും ജാരവൃത്തി; --
       തിക്കും തിരക്കും


7. മാനഭ്രമം
    ഇരുളും മാനം
       ഭ്രമമായ് ചക്രവാളം; --
       ഇരമ്പും കടൽ.
  
        ----


.



2013, ഒക്‌ടോബർ 8, ചൊവ്വാഴ്ച

7 ഹൈകു കവിതകൾ







ജാപ്പനീസ് ഭാഷയിലെ കുഞ്ഞിക്കവിതകളാണു ഹൈകുകൾഉച്ചാരണത്തിന്റെ ഏറ്റവും ചെറിയ ഏകകത്തിനെ ആ ഭാഷയിൽ ഓൻ അഥവാ മൊറെ എന്നു പറയുന്നു;  ഏകദേശം ചില്ലക്ഷരത്തിനു സമാനംസാമ്പ്രദായിക (traditional)  ഹൈകു, ലംബമായി എഴുതുന്ന(കീഴോട്ട്ഒറ്റവരിയിൽ 17 ഓൻ അടങ്ങിയതാണ്തിരശ്ചീനമായി എഴുതുന്ന സാധാരണ ഭാഷകളിൽ മൂന്നുവരികളിലാണ് ഹൈകു കവിത. പാശ്ചാത്യ ഭാഷകളിൽ ഇല്ലാത്ത ഓനിനു പകരം സിലബി (syllable)  കണക്കായി ഉപയോഗിക്കുന്നുഒന്നും മൂന്നും വരികളിൽ ഉം നടുവിലെ വരിയിൽ 7ഉം സിലബിൾ ആണ് സാധാരണ വരിക
അടിസ്ഥാനപരമായി വ്യത്യസ്ഥമായ രണ്ട് ആശയങ്ങൾ, അഥവാ ബിംബങ്ങൾ, തൊടുവിച്ചുവെക്കുന്നതായിരിക്കണം എന്നത് നിർബന്ധമാണ്ജാപ്പനീസ് ഭാഷയിൽ ഈ രണ്ട് ഘടകങ്ങളേയു വേർതിരിക്കുന്നതും അതേസമയം വിശേഷിപ്പിക്കുന്നതുമായ  ഒരു വാക്ചിഹ്നം (കിരേജിഉണ്ടായിരിക്കുംമറ്റു ഭാഷകളിൽ സൗകര്യംപോലെ ഒരു ഉപാധികയോ, വിരാമചിഹ്നങ്ങളിലൊന്നോ ഉപയോഗിക്കുന്നുസാമ്പ്രദായികമായ മറ്റൊരു നിബന്ധന ഏതെങ്കിലും ഒരു ഋതുകാലത്തെ വിവക്ഷിക്കണം എന്നതുമാണ്ഇത്തരം നിഷ്കർഷങ്ങൾ പാലിക്കാത്ത വകഭേദങ്ങളും ധാരാളമായി ഉണ്ട്.
ഇവിടെ മലയാളത്തിൽ ഓനിനെ അക്ഷരമായി മാറ്റി, കണക്കായി ഉപയോഗിക്കുന്നു, കിരേജിക്കു പകരം തുടർച്ചക്കുറി (-)യും.



1. പൂത്തുമ്പി
 
 പറന്നിറങ്ങി
പൂ ത്തുമ്പി പുൽക്കൊടിമേൽ, -
 ഭൂമി ചിരിച്ച്.

  
 2. പുഷ്പം

 നനഞ്ഞ പുഷ്പം
 ഈറൻ കാറ്റിൽ പതിച്ചു, -
 ഇല വിതുമ്പി.


 3. പുഴു

 അമ്മവീടോർത്ത്
 സഞ്ചരിക്കുന്ന പുഴു, -
 പൊള്ളും പാറകൾ.


 4. കുയിൽ

 തളിരു കണ്ട്
 കൂവിത്തകർക്കും കുയിൽ, -
 മരഹൃദയം.


 5. വെയിൽ  

 എന്തോ ഓർത്ത്
 ഒന്നും ഉരിയാടാതെ, -
 വെയിൽ തെളിഞ്ഞു.


 6. കാകൻ

 കാകൻ കരഞ്ഞു
 പറഞ്ഞ്, പറന്നുപോയ്, -
 പൂച്ച കൺചിമ്മി.


 7. മരക്കമ്പുകൾ

 മരക്കമ്പുകൾ
 ഇലച്ചാർത്തിലെ വഴി, -
 ഒലിക്കും കറ.

Powered By Blogger