2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സ്വ്വാതന്ത്ര്യദിനപ്പിറ്റേന്ന്. ആഗസ്റ്റ് 16,2014

























സ്വ്വാതന്ത്ര്യദിനപ്പിറ്റേന്ന്



സ്വാതന്ത്ര്യദിനാശംസാ
സന്ദേശബഹളത്തിൽ
സംതൃപ്തരാകുമ്പൊഴും
ചിന്തയിലമരുക,
എന്തേ നമുക്കീ, പാര-
തന്ത്ര്യത്തിൻ പാശങ്ങളിൽ
കുരുങ്ങാനിടവന്നു?

ഭാരതീയരാം ചിര
പുരാതന ജനത
പാരിനെപ്പഠിപ്പിച്ചൂ
വിദ്യ, പക്ഷേയതിൻനൽ
പൊരുളായി വിളങ്ങും
ആത്മാഭിമാനം പണ്ടേ
കളഞ്ഞുകുളിച്ചില്ലേ?

നാലുതുട്ടിനുവേണ്ടി
പരദേശിപ്പടതൻ
കാലാളായി നമ്മുടെ
നേർക്കുതന്നല്ലേ നാം
വെടിവെച്ചതും, പിന്നെ
 കൊലയ്ക്കു കൊടുത്തതും
അടിവെച്ചടിവെച്ച്
ചാരേ മാർച്ചുചെയ്തതും!

ചെയ്ത പാപത്തിൻ കറ
കഴുകിക്കളയാനായ്
ചെയ്യേണ്ടിവന്നില്ലേ വൻ
കുരുതികൾ, ജീവിതം
തളിർക്കാതെ, വസന്തം
വിടരാതെ, പാഴായി
പിളർന്നതാം ജന്മങ്ങൾ,
ജന്തുബലികൾ,! - നാടിൻ
ചിരംജീവികളവർ,
ചിന്താപുഷ്പങ്ങളാൽ നാം
അജ്ഞലിയർപ്പിക്കുക!!

1 അഭിപ്രായം:

Powered By Blogger