2010, മാർച്ച് 18, വ്യാഴാഴ്‌ച

ഖിന്നത

                         ഖിന്നത







താരുണ്യം തുടികൊട്ടും
താരിളം മേനിയാള്‍ തന്‍
ലാവണ്യത്തിടമ്പേന്തും
മനസ്സും പേറി,
പ്രണയശ്രീ കോവിലിന്റെ
തിരുമുറ്റത്തെത്രവട്ടം
വണങ്ങിച്ചെയ്തുനിന്നില്ലേ
വലംവച്ചില്ലേ!


പൂനിലാവായൊളിതൂകും
പുഞ്ചിരിപ്പാലൊഴുകുന്ന
പേലവമാമിളംദള-
ച്ചെഞ്ചുടിച്ചർത്താൽ
തന്മധുരം മൊഴിയൊന്നും
തൂവിടാതാമാദകപ്പെൺ-
മാന്മിഴിയാലെന്മനസ്സിൽ
നൊമ്പരം ഏറ്റി.


ഊർന്നുപോയോരുത്തരീയം
ഒതുക്കുമ്പോളൊരുനാണം
ചേർന്നലിഞ്ഞ കവിൾത്തട്ടിൻ
ശോഭയും കൂട്ടി,
പൊന്നുപാദത്തളം, ഒന്നിൻ
മുന്നിലൊന്നായ്‌ ചലിക്കുമ്പോൾ
ഖിന്നചിത്തം കാണുവതോ
കാൽപ്പാടുകൾ മാത്രം!


വന്നുചേരും വിശുദ്ധി പോൽ
ചേതനയിൽ വീശുവതാ
തെന്നലിലേയപൂർവ്വമാം
സൗരഭം മാത്രം!





ചിത്രം: Avathar, onatlopera.com

2 അഭിപ്രായങ്ങൾ:

  1. കൊള്ളാം, രണ്ടുമൂന്ന് വട്ടം വായിച്ചൂ. കൂടുതൽ കൂടുതൽ വായിക്കുമ്പോൾ കവി കാണുന്ന തലത്തിലേക്ക്‌ എത്താൻ പറ്റുന്നു.

    മറുപടിഇല്ലാതാക്കൂ
  2. Kalavallabhan

    അത്തരം വായനകൊണ്ട് കവിതയും സ്വയം സമ്പന്നമാവുന്നു. നന്ദി.

    മറുപടിഇല്ലാതാക്കൂ

Powered By Blogger