2009, ഒക്‌ടോബർ 22, വ്യാഴാഴ്‌ച

പാദക്ഷാളനം


                                                      പാദക്ഷാളനം

സന്ധ്യാരാഗ സുശോഭന രംഗം
ബിംബിത സാഗര ദീപ്ത ഹൃദന്തം
ഇരുളും ഭൂവിന്‍ മ്ലാനം വദനം
തരളം താമസി ഭീതി ഗ്രസിതം


തഴുകാന്‍ നീളും തിരയൊന്നതിലായ്‌
മുഴുകാന്‍ കാലിണ മാത്രം കാട്ടി
കൈകളിലുതിരും പൂഴി ചൊരിഞ്ഞീ
വൈകിയ നേരമിരിപ്പൂ തീരെ
പാദക്ഷാളന പുളകക്കുളിരിൽ
മേദുരമാനസമുണരാനായി,
സിരകളിലോളമിളക്കിപ്പായും
തിരകളൊരായിരമുണരാനായി
നുര ചിതറുമ്പോള്‍ ഉൾമാനത്തിൽ
സുരുചിര മേഘധനുസ്സിന്നായി.


മാനവിതാനം മുട്ടൂം മാമല
മൌനത്താപസി  ശ്രംഗമുരപ്പൂ:


"സംഗമധാരാപുളിനതലങൾ
അങ്കുര  ഹരിതം,രമ്യം,രുചിരം.
വ്യോമവിതാനം പുഷ്പിതവല്ലി
ഗ്ഗേഹസമാനം,ശാന്തം,ഭവ്യം
വെള്ളിവിഹംഗമജാലം മനസ്സി
ന്നുള്ളിലൊതുങിയു‍ൂങും മുമ്പേ 
കൈകളുതിർക്കും പൂഴി കുടഞ്ഞീ 
വൈകിയ വേളയിലുണരൂ, ഉയരൂ
തഴുകാനായി വരും തിരയൊന്നിൽ
മുഴുകാൻ കാലിണ നീട്ടിച്ചെല്ലൂ"

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Powered By Blogger