കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2014 നവംബർ 2, ഞായറാഴ്‌ച

അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ : ചുംബൻ അഭിയാൻ

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



അഘോരം : രാഷ്ട്രീയ കാവ്യ കമന്റുകൾ : ചുംബൻ അഭിയാൻ




ചുംബിതർക്കിനീം വേണം ചുംബിക്കാൻ, അചുംബിതർ
ചുംബനകലാകോവിദരായിടും, കൊച്ചിയിൽ
ന്യൂജനറേഷൻ കൊച്ചിനെ, മുത്താൻ, പുണരാനായ്
യൂജീസി പുത്തൻകോഴ്സ് വരുന്നൂ വേഴ്സിറ്റിയിൽ
ഇച്ഛപോലതിൽചുറ്റും പൂവാലരുണ്ടോ നല്ല
സ്വച്ഛഭാരതഫലദായിയാം അഭിയാനിൽ
അഭ്യസിക്കുവാൻ, അഭിരമിക്കാൻ, ക്ഷോഭിക്കുവാൻ
അഭ്യാസം മറ്റേതല്ലെ മല്ലുവിന്നെന്നും പ്രിയം!

2014 ഒക്‌ടോബർ 18, ശനിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: വണക്കം, പിണക്കം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.




 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: 

വണക്കം, പിണക്കം






ജയലളിതയെന്നു

         സഹസ്രനാമങ്ങ‌ളിൽ

ഉയരുമാരവം മേ-                            

         ൽക്കോടതി ഗണിച്ചുവോ?


തെരുവുഘോഷങ്ങളെ-

         ത്തുമോ, തുംഗമാം ദില്ലീ

പരമ ന്യായാലയ

         നിയമപീഠങ്ങളിൽ

      

ശക്തിദുർഗ്ഗയായ് ഭാവിച്ച്

         ലോകർതൻ ഭക്തിയെ

ഭുക്തിമാർഗ്ഗമായ് മാറ്റി-

         യ നാൾകളിൽ, -  ഇത്രയും


പെരിയൊരു ദുർഗ്ഗതി

         പോസ്ഗാർഡനിലമ്മയ്ക്കു

പറ്റുമെന്നാരെങ്കിലും

         -ഒട്ടുമേചിന്തിച്ചുവോ!


വണക്കം സാഷ്ടാംഗമാ-

         യാൽ, സ്വീകരിച്ചാർത്താൽ

പിണക്കം സാക്ഷാൽ ദേവി

         സമൻസായയച്ചിടും!


എന്നൊരു സമവാക്യം

         അതുതാനിതിൻപാഠം

ചെന്നയിലാണെങ്കിലും

         ലങ്കയിലാണെങ്കിലും.

2014 ഒക്‌ടോബർ 16, വ്യാഴാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: മോഡീതരംഗം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.



 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: മോഡീതരംഗം





വികാസപുരുഷൻ വിരാട്പുരുഷൻ

നരേന്ദ്രമോഡീ തരംഗമില്ലെന്ന്

വിരുദ്ധരാശ്വസിച്ചിരുന്ന നേരം

വരുന്നുവീണ്ടുമാമഹാതരംഗം!



കുരുക്ഷേത്രം പിടിച്ചടക്കിയും മുൻ

ശിവാജിസഖ്യത്തെ ഒതുക്കിയും കോൺ.

ചവാനെ മൂലയ്ക്കിരുത്തിവെക്കുന്നു,

പവാർപഞ്ചർ റ്റയറായിമാറുന്നു.!



മുലായ,ലല്ലൂ,സതീഷ്കുമാറും

ഉലഞ്ഞുനിൽക്കും മമതദീദിയും

ജയിലിൽനിന്നും ലളിത 'അമ്മ'യും

വെയിലിൽ വാടിയ സോണിമാഡവും



പുറകെ സാരി തൻമറപിടിച്ചും

ഇറകെടുത്തതു തെരുപ്പിടിച്ചും

അറച്ചുനില്പൂ രാഹുൽബാബ, പിന്നിൽ

വിറച്ചുനില്പതാ കൈപ്പത്തിസംഘം!!



2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സഹായാസ്ത്രം.

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.


 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. സഹായാസ്ത്രം. സെപ്റ്റംബർ 8, 2014



സഹായാസ്ത്രം തൊടുത്തിന്ത്യ,
സഹായാസ്ത്രംകൊണ്ടുതന്നെ -
വിഹായസ്സിൽ തടുത്തൂ പാക്
നിസ്സഹായം കിടക്കും പോക്!

പ്രകൃതിപോലും പഠിപ്പിച്ചാൽ
പഠിക്കില്ലാ, പാകിസ്ഥാന്റെ
വികൃതമായ മുഖത്തെന്ത്
ദുരഭിമാന പ്രകൃതി!!

2014 ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. ബഹിഷ്കരണം നമോ. ആഗസ്റ്റ് 22,2014

 അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ.
 ബഹിഷ്കരണം നമോ.  ആഗസ്റ്റ് 22, 2014











സോണിയാ റാണിയും ഓമൽ
കിങ്ങിണിക്കുട്ടനും പിന്നാ
കാര്യസ്ഥൻ മന്മോഹനനും
പത്തുവർഷം ഭരിച്ചിട്ടും

കുത്തനെകീഴോട്ട് പോയീ
മൊത്തസൂചികളൊക്കെയും
എത്തിയില്ലൊരിടത്തും നാം
വൃത്തത്തിൽ, വിഷമത്തിലായ്.

എത്രനാൾ ചുമക്കും ജനം
വൃത്തികെട്ടഭരണം, നാം
കുത്തി ബാലറ്റിൽ, ഓടിച്ചൂ
വ്യർത്ഥദുശ്ശാസനന്മാരെ.

നിഷ്കരുണം ഭരണത്തിൽ
ബഹിഷ്കരണകാരണം
നരേന്ദ്രമോദിയാണെന്ന
ധാരണയിൽ പുകഞ്ഞവർ

ബഹിഷ്കരിപ്പൂ മോദിയെ,
ജയിപ്പിച്ച ജനങ്ങളെ. !
ജനങ്ങളോ ബഹിഷ്കാരം
ബഹിരാകാശമാക്കിടും!!




2014 ഓഗസ്റ്റ് 21, വ്യാഴാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ. മണിരാവണൻ ആഗസ്റ്റ് 21, 2014

അഘോരം:  രാഷ്ട്രീയ കാവ്യകമന്റുകൾ. മണിരാവണൻ  ആഗസ്റ്റ് 21, 2014


ഹൈന്ദവ വൈഷ്ണവർക്ക് വൻ
വില്ലനാണിതു രാവണൻ
എന്നാൽ ശൈവർക്കോ രാവണൻ
എന്നുവെച്ചാൽ ശിവഭക്തൻ

അതിനാലവർ കല്പിച്ചൂ:
മുക്തി വേഗം നേടുവാനായ്
ശത്രുവാകൂ വിഷ്ണുവിന്റെ,
രാവണൻ ഹേതു അങ്ങനെ.

മണിശങ്കരരാവണൻ
കെണിവെക്കുന്നൂ മോദിയെ
പണിപന്ത്രണ്ടു വെച്ചിട്ടും
പണിയെല്ലാം തനിക്കുതാൻ

ഇത്രയൊക്കെപ്പണിഞ്ഞില്ലേ
ഇനി കഷ്ടപ്പെടുത്തണോ
മുക്തിക്കുള്ള വഴി ശീഘ്രം
എത്തിച്ചേരട്ടെ ശങ്കരൻ!!

2014 ഓഗസ്റ്റ് 20, ബുധനാഴ്‌ച

അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ: ആസാമി ഗോഗോയ്. ആഗസ്റ്റ് 20, 2014



അഘോരം: രാഷ്ട്രീയ കാവ്യകമന്റുകൾ:
ആസാമി ഗോഗോയ്. ആഗസ്റ്റ് 20, 2014




ആസാമിലിപ്പോൾ ഗോഗോയീ
ഗോയിങ്ങോണെന്തുവാണഹോ?
വാഴക്കായ് രാജ്യമാക്കിയോ,
പോഴത്തം താങ്കൾക്കേറിയോ?

വെടിവെച്ചു വീഴ്ത്തിയിട്ടോ
മുടിയാൻ ഭരണം തവ?
ആസാമാണെന്നിരുന്നാലും
ആഫ്രിക്കയല്ലിതിന്ത്യതാൻ

ഇവിടെ കാട്ടുനീതിയിൽ
ഭരണം സാധ്യമല്ലൊട്ടും
അതിനാൽ രാജിവെച്ചങ്ങു
മതിയാക്കി പോപോ  ഗോഗോയ്!

2012 മാർച്ച് 18, ഞായറാഴ്‌ച

കവിതയും താളാത്മകതയും


                                    
കവിതയും താളാത്മകതയും

                       ഗോപാൽ ഉണ്ണികൃഷ്ണ



കവിതയുടെ നിയാമക സ്വഭാവമെന്താണ്? അതിന്റെ ഓജസ്സിന്റെ ഔന്നത്യങ്ങളിൽനിന്ന് ഏതുതരം ആത്മാലാപന സംഗീതമാണ് നാം ആഗ്രഹിക്കുന്നത്? യാഥാർഥ്യത്തിന്റെ തംബുരുശ്രുതിയിൽ ഭാവനയുടെ ആരോഹണാവരോഹണങ്ങൾ ലയിപ്പിക്കുന്നതെങ്ങനെ? ഈ സമസ്യകളുടെ അനുധാവനത്തിൽ കവിയുടെ നൈസർഗ്ഗിക സർഗ്ഗസങ്കേതങ്ങൾപോലെതന്നെ പ്രധാനമാണ്  ആസ്വാദകന്റെ അനുരണന ബോധതലവും. ഉപരിപ്ലവനായ അനുവാചകൻ കവിതയുടെ അന്തർധാരയിലേക്ക് ആഴാതെ വെറും ഭാവനാപരമായ, ബൗദ്ധികമായ, രസജ്ഞതയായോ കലാവിനോദമായോ മാത്രം കവിതയെ വായിക്കുന്നു. ഇവർക്ക്  കവിത സുന്ദരമായ ഒരു ആശയത്തെ ഉൾവഹിക്കുന്നതായാൽ മതി. വിചക്ഷണനായ വിമർശകനാവട്ടെ, കവിതയുടെ പരിച്ഛേദമെടുത്തു പരിശോധിക്കുന്നതിൽ പരിരമിക്കുന്നു. അതിനാൽ ,കവിതയെക്കുറിച്ചുള്ള പണ്ഡിതവിചിന്തനങ്ങളിലും ഉൾക്കാഴ്ചകളിലും സമ്മതമെന്നും സ്വീകാര്യവുമെന്നും തോന്നിയവയിൽക്കൂടിയുള്ള ഒരു പ്രയാണമാണിവിടെ.

 മനുഷ്യന്റെ ആദി വചനങ്ങളിൽ വസ്തുക്കളെയും പ്രാകൃതാശയങ്ങളെയും പ്രതിനിധാനം ചെയ്തിരുന്നത് അവയിലെ ഏറ്റവും പ്രകടമായതോ മനുഷ്യബന്ധിതമോ ആയ  ഗുണവിശേഷമായിരുന്നു, പ്രധാനമായും ശബ്ദഗുണങ്ങൾ. ഉദാഹരണത്തിന്, കാകൻ,കാക്ക, ക്രോ എന്ന് ഇന്നും ഉച്ചരിക്കപ്പെടുന്നവയുടെ ആദിരൂപങ്ങൾ. ഇവയിൽത്തന്നെ അന്തരാളത്തിൽ അനുരണനം സൃഷ്ടിക്കുന്ന ശബ്ദങ്ങൾ കൊണ്ടും അവൻ വസ്തുക്കളെ അടയാളപ്പെടുത്തി. കുഞ്ഞ് കേഴുന്ന 'മ' ശബ്ദം സൃഷ്ടിക്കുന്ന അനുരണനത്തിൽ നിന്നാവാം  ആ ശബ്ദം മാതാവിനെ പ്രതിനിധാനം ചെയ്തത്. ഈ വിധം അനുരണനാധിഷ്ടിതമായ ആദി ഭാഷയ്ക്ക് ജീവസ്സുറ്റ കരുത്തും കാവ്യാത്മകതയും ഉണ്ടായിരുന്നത് ഭാഷാവികാസത്തിൽ പിന്നീട്  വളരെ സൂക്ഷ്മതയും, വ്യക്തതയും പ്രായോഗികതയും ഉണ്ടായ ചെലവിൽ നഷ്ടമായി. ഭാഷയുടെ പ്രാകൃത ചരിത്രമോ ഉല്പത്തിതന്നെയോ പരിശോധിച്ചാൽ, അതു പ്രധാനമായും വികാരങ്ങൾ അല്ലെങ്കിൽ തോന്നലുകൾ, ഇന്ദ്രിയബോധങ്ങൾ, സാമാന്യ സഹജാവബോധങ്ങൾ, ആദിയായവയ്ക്കു ശബ്ദം നൽകാനായിരുന്നുവെന്ന് കാണാം. അതുകൊണ്ടുതന്നെ എണ്ണത്തിൽ പരിമിതമായിരുന്ന ആ ശബ്ദസഞ്ചയത്തിലെ ഓരോ വാക്കിനും ഏകാർത്ഥമായ, വളരെ ജൈവമായ, അസ്തിത്വം ഉണ്ടായിരുന്നു. ബൗദ്ധികമായ ഭിന്നാശയങ്ങൾ അടങ്ങുന്ന ബോധമോ അറിവോ പ്രകടമാക്കാനുള്ള ആവശ്യം ബുദ്ധിയുടെയും ഭാഷയുടെയും  വികാസഗതികൾക്കനുരൂപമായി പിന്നീടാണുണ്ടായത്. അതോടെ വാക്കുകൾക്കും ശബ്ദങ്ങൾക്കും ആദിയിലുണ്ടായിരുന്ന ഉൽക്കടമായ വ്യതിരിക്തതയും ഏകമാനവും മാറി വാക്കുകൾക്ക് പലേമാനങ്ങളൂം, ആശയങ്ങൾക്ക് പലേമാനമുള്ള വാക്കുകളൂം, പ്രയോഗത്തിലായി. കൂടുതൽ മെച്ചപ്പെട്ട ആശയസംക്രമണത്തിന് ഉതകിയെങ്കിലും നിത്യഭാഷണത്തിൽ വാക്കുകൾ ജീവസ്സ് നഷ്ടപ്പെട്ട് യാന്ത്രികോപരണങ്ങളായി മാറി. അപ്പോൾപിന്നെ  വാക്കുകൾക്ക് ജീവൻ കൊടുക്കണമെങ്കിൽ, ശബ്ദങ്ങളുടെ വർദ്ധിച്ച സ്വരഭേദങ്ങളാലും അവയിലേക്കു നാം സംക്രമിപ്പിക്കുന്ന നമ്മുടെ ഉള്ളിൽത്തന്നെയുള്ള വികാരസാന്ദ്രതയാലും പ്രാണശക്തിയാലും അവയെ നിർഭരമാക്കണ്ടതുണ്ട് എന്നു വന്നു.

  അസ്ഥിത്വമുള്ളതിനെ പ്രകടിപ്പിക്കുന്നതും വ്യക്തമാക്കിനിർത്തുന്നതുമായ കർമ്മമാണ് ഭാഷയുടേത്. അറിവ് പകരാനുള്ള ഉപകരണം എന്ന നിലയിൽ ഭാഷ ഒരു അധീനതയാണ്. അതിനുമപ്പുറം, അസ്ഥിത്വത്തിന്റെ തുറസ്സിൽ ഭാഷയിലൂടെ മാത്രമേ ഊന്നിനിൽക്കാനും കഴിയൂ. ഭാഷയിലൂടെ മാത്രമെ ലോകം അർഥവത്താകയുള്ളു. കവിതയുടെ സത്തയെ ഭാഷയുടെ സത്തയിലൂടെയും ഭാഷയുടെ സത്തയെ കവിതയുടെ സത്തയിലൂടെയും മനസ്സിലാക്കണം. ഒരു കണക്കിന്, പ്രകൃതിയുടെ ഉപഹാരം എന്നതിനാൽ അസ്ഥിത്വം തന്നെ അടിസ്ഥാനപരമായി കാവ്യാത്മകമാണ്. കവിത സത്യത്തിന്റെ ചിരസ്ഥിതിയെ വാക്കിലും വാക്കിലൂടെയും സമർഥിക്കുമ്പോൾ, പ്രകൃതിവസ്തുക്കളെ കവി പേർവിളിക്കുമ്പോൾ, നാമകരണത്തിനും  അപ്പുറം ആ വസ്തു അതായി നാമനിർദ്ദേശിക്കപ്പെടുകയാണ്. സംബോധനയായ ആ പ്രതേക വാക്ക് പരക്കെ മനസ്സിലാക്കപ്പെടുകയും പ്രചരിക്കുകയും ചെയ്യണമെങ്കിൽ അത് സാധാരണമൊ താളാത്മകമൊ ആകണ്ടതുണ്ട്. കവിതയുടെ താളാത്മകത ഒരു വലിയ അളവിൽ ഇതു സാധ്യമാക്കുന്നു.


 താളാത്മകത

. ഇവിടെയാണ് കവിതയുടെ താളാത്മകതയുടെ പ്രസക്തി. അവബോധ മനശ്ശാസ്ത്രത്തിലെ (Cognitive Psychology) ഒരു പ്രബല പരികല്പനയായ ചിന്താഭാഷാ സിദ്ധാന്തം ( Language Of Thought Hypothesis or LOTH) അനുസരിച്ച് ചിന്ത, പദവിന്യാസവും പദാർത്ഥവ്യാപ്തിയുമുള്ള ഒരു പ്രതിനിധാനത്തിന്റെ ചിഹ്നമാണ്. ചിന്തകൾ അതിനാൽ പ്രമേയപരമായ മനസ്ഥിതികളാണ്: ഓരോന്നിനും തനതായ വിഷയവും, വാക്യവും, ഉദ്ദിഷ്ടതയും ഉള്ളവ. ഈ ചിന്താഭാഷയിലാണ് (Mentalese) നാം ചിന്തിക്കുന്നത്. കാവ്യോപസനയ്ക്കായി ബാഹ്യലോകത്തിൽ നിന്ന് ഉൾവലിഞ്ഞ് അന്തരംഗത്തിന്റെ വിതതദൃശ്യങ്ങളിലേക്ക് പ്രയാണം ചെയ്തെത്തുന്ന കവി, സാധാരണ ഗദ്യത്തിലുള്ള ചിന്താഭാഷയെ കാവ്യചിന്താഭാഷയായി രാസപരിണാമം ചെയ്യുകയാണ്

 ഈ കാവ്യചിന്താഭാഷയുടെ അനഘതയിലൂടെ വസ്തുക്കളുടെ ഇന്ദ്രിയപരമായ നിശ്ചിതത്തെ ബിംബങ്ങൾകൊണ്ട് പകരം വച്ച്, ശബ്ദത്തിന്റെ വ്യജ്ഞനശക്തി വർദ്ധിപ്പിച്ച്, ബുദ്ധിയുടെ ചിന്താമൂല്യവുമായി ചേർത്ത്, കവി വസ്തുക്കളുടെ മൗലികതയെ പുനർവചിക്കുന്നു. വാക്ക് ഇവിടെ പരമ‌മായ അർഥവ്യാപ്തിയെ പ്രാപിക്കുകയാണു ചെയ്യുന്നത്. ധിഷണയും ആശയവും അനുഭൂതിയും ചേർന്നുള്ള, അന്തരാത്മാവിന്റെ  ദർശനം പ്രകടിപ്പിക്കാനുള്ള ആത്മീയാവേശത്തിന്റെ ആവിഷ്കാരവും ചലനവുമായി കവിതയുടെ ശൈലിയും താളവും  മാറുന്നു. കവിതയുടെ താളാത്മകത, തനതു ശൈലികൊണ്ട് മാത്രം സാധ്യമല്ലാത്ത ഒരു മാനത്തിലേക്ക് കവിതയെ ഉയർത്തുകയാണു ചെയുന്നത്. ജീവിതത്തിന്റെയോ പ്രകൃതിയുടെയോ ഒരു സത്യാംശത്തിന്റെ ദർശനജനിതമായ ആവേശത്താലുളവാകുന്ന ദമം ആനന്ദമായി പരിണമിക്കുമ്പോൾ താനെ ജനിക്കുന്നതാണീ താളാത്മകത. സ്വയംവെളിവിന്റെ വേളയിൽ തൽജന്യമായ രൂപഭാവങ്ങളുടെ നടനം. കാവ്യമൊഴിയുടെയും കാവ്യചാലകതയുടെയും സ്രോതസ്സ് ഇവിടെയാണ്.  തീവ്രവും നിസ്സങ്കോചവുമായ കാവ്യശൈലി അതിനെ സമീകരിച്ച്, നികടത്തും ജൈവത്തുമാക്കുന്നു. ഇങ്ങനെ കാവ്യചിന്താഭാഷയിലൂടെ ആത്മാവിന്റെ താളം പേറുന്ന കവിത മനുഷ്യന്റെയോ പ്രകൃതിയുടെയോ സ്വത്വവീക്ഷണം ആവിഷ്കരിക്കുന്ന ഏറ്റവും ഉദാത്തമായ മൊഴിയാണ്.

താളം

തൗര്യത്രികങ്ങളായ നൃത്തം,ഗീതം,വാദ്യം എന്നിവയെ കോർ‌ത്തിണക്കുന്ന താളം സൂക്ഷമായ സമയക്രമമാണ്. അത് രണ്ട് എതിരുകളുടെ കാലത്തിലുള്ള  ചലനത്തിന്റെ ആവർത്തനക്രമമാണ്. ഈ അർഥത്തിൽ പ്രപഞ്ചത്തിൽ പലതിനും, പ്രപഞ്ചത്തിനുതന്നെയും, താളമുണ്ട്. (സം)ഗീതത്തിൽ, പദ്യത്തിൽ, അത് ശബ്ദത്തിന്റെയും നിശബ്ദത്തിന്റെയും ചാലികമായ ആവർത്തനക്രമമാണ്. ഗർഭാശയത്തിൽ വെച്ചു കേൾക്കൂന്ന ഹൃദയതാളമാണ് മനുഷ്യനിൽ (പല ജന്തുക്കളിലും) ജന്മവാസനയായി   താളാത്മകത തോന്നിച്ചതെന്നു പറയപ്പെടുന്നു. അതു പിന്നീട്, പൂർവ്വമനുഷ്യൻ  മരങ്ങളിൽനിന്ന് നിലത്തിറങ്ങിയ പരിണാമദിശയിൽ ആക്രമണങ്ങളെ എതിരിടുവാൻ സഹായിക്കുന്ന ഒരു നിർഭയത്വമൂർച്ഛ (  battle transce) സൃഷ്ടിക്കാൻ സഹായിച്ചുവത്രെ. യുദ്ധകാഹളങ്ങളെയും പോർവിളികളെയും അനുസ്മരിക്കുക


ആംഗല കവിതയിൽ സാധാരണമായി താളം( rhythm) സങ്കലിപ്പിക്കുന്നത് ഊന്നൽ കൊടുത്തും അല്ലാതെയും ഉച്ചരിക്കുന്ന ഏകസ്വരാക്ഷരഗണങ്ങളുടെ (  syllable)  ആവർത്തനം സൃഷ്ടിച്ചാണ്. താളം കവിതയ്ക്ക് സംഗീതം കൊടുക്കുന്നു.   വാക്കുകളുടെയും പ്രയോഗങ്ങളടെയും ആവർത്തനം കൊണ്ടും ഒരു തരം താളാത്മകത വരുത്തിതീർക്കാം. ഉദാ.: "Sounds of the city and sounds out of the city, sounds of the day and night," ( Walt Whitman: "Song of Myself").  ഊന്നൽ കൊടുത്തും ( __  ) അല്ലാതെയുമുള്ള (u)രണ്ടിന്റെയും വിന്യാസവ്യത്യാസം (pattern) അനുസരിച്ച് താളത്തിന്റ ഏകകങ്ങളായി( units) അഞ്ച് പാദങ്ങൾ (feet or beat): 1. ഐആം (iamb): __u ( eg. "good-bye");
2. റ്റ്റോകീ (trochee): __u (eg."awful");
3. അനപെസ്റ്റ് (3 സിലബൾ) (anapest) __ __u (eg. "Halloween");
4. ഡാക്റ്റിൽ (dactyl) __uu (eg. wonderful);
5. സ്പാൻഡീ (spondee): __ __(eg. "big deal"),
എന്നിങ്ങനെ ഉപയോഗിക്കുന്നു.  വൃത്തം, അതിലെ വരികളുടെ നീളം, ഇത്തരം പാദങ്ങളുടെ എണ്ണം അനുസരിച്ച് ചിട്ടപ്പെടുത്തിയിരിക്കുന്നു. ഉദാഹരണത്തിന്, ഐആംബിക് പെന്റാമീറ്റർ എന്ന വൃത്തത്തിൽ ( iambic pentameter ) അഞ്ച് ഐആംബുകൾ അടങ്ങിയ പത്ത് സിലബൾ ഉണ്ടായിരിക്കും. ഏറ്റവും സാധാരണമായ ഒരു വൃത്തമാണിത്.  (ഷേക്സ്പിയർ കൂടുതലും ഈ വൃത്തത്തിലാണ് രചിച്ചത്.) വാസ്തവത്തിൽ, ആംഗലകവിതയിൽ അവശ്യം വേണ്ട ഘടകമാണ് താളം, വൃത്തം അവശ്യമല്ലെങ്കിൽകൂടി. വൃത്തമില്ലാത്ത സ്വതന്ത്ര പദ്യത്തിലാകട്ടെ (free verse), പദവിന്യാസക്രമം, വ്യവസ്ഥിതമായി  ശബ്ദം, വാക്ക്, പ്രയോഗങ്ങൾ (phrases), വരി ഇവയുടെ ആവർത്തനം, യതിവിന്യാസം, വരികളുടെ ഏറ്റക്കുറച്ചിൽ, ഇത്തരം വേഗനിർണ്ണായകങ്ങൾ കൊണ്ട് ഒരു തരം താളം തരപ്പെടുത്തുന്നു

ഇന്ത്യൻ സംഗീതത്തിൽ താളത്തിന്റെ ഏകകം (unit) തുറന്ന കൈപ്പത്തി കമഴ്ത്തി കീഴ്പോട്ട് അടിക്കുന്ന ഒരടിയാണ് ( അനുധ്രുതം). ഇതിനോട് സമമാണ് മാത്രാ, ഭാഷാ,വൃത്തങ്ങളുടെ ഏകകമായ മാത്ര ( ഹൃസ്വം, ലഘു). സംസ്കൃതവൃത്തങ്ങൾ വർണ്ണം അഥവാ സ്വരാക്ഷരം ഏകകമായ വർണ്ണവൃത്തങ്ങളാണ്. ഒരു പാദത്തിൽ, വരിയിൽ, എത്ര അക്ഷരങ്ങൾ എന്ന് ക്രമപ്പെടുത്തി 21 അക്ഷരങ്ങൾ വരെയാകാവുന്ന 21 ഛന്ദസ്സുകളാണ്  വർണ്ണവൃത്തങ്ങളിലുള്ളത്. വ്യാകരണത്തിലെ ഹൃസ്വ,ദീർഘ സ്വരങ്ങൾക്കു സമാനമായി ഇവയെ ലഘു, ഗുരു എന്ന് വിളിക്കുന്നു. മലയാളവൃത്തങ്ങളിൽ കാലംകൊണ്ടുള്ള  ശ്വാസമാനമായതിനാൽ ഒരു ലഘു ഉച്ചരിക്കുന്ന കാലം ഒരു മാത്രയും ഒരു ഗുരു ഉച്ചരിക്കുന്ന കാലം രണ്ട് മാത്രകളായും കരുതുന്നു. ഈ വർണ്ണ,മാത്രകളെ  എണ്ണം അനുസരിച്ച് ചെറുകൂട്ടങ്ങളായ ഗണങ്ങളായി വിഭജിച്ച്, വിസ്ത്രുതമായ നിയമാനുസരണ വിന്യാസ മാതൃകകളനുസരിച്ച് വൃത്തങ്ങൾ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു. ഇതാണ് മലയാളത്തിലെ താളക്രമത്തിന്റെ ചുരുക്കം.

പ്രാസം

 താളമല്ലെങ്കിലും താളാത്മകതയും ലയവും വരുത്താനുള്ള മറ്റൊരു ഉപാധിയാണ് പ്രാസം (rhyme). കവിതയിൽ തുല്യോച്ചാരണപദങ്ങൾ വിന്യസിക്കലാണത്. ഭാഷാഭേദമനുസരിച്ചും ഒരേഭാഷയിലും ഇത് പലവിധത്തിൽ നിർവഹിക്കപ്പെടുന്നു. ആംഗലത്തിൽ ഇതിനു നാലു രീതികളാണുള്ളത്: വാക്യാന്ത്യപ്രാസം( rhyme) : വരികളുടെ , പ്രധാനമായും അവസാനത്തിലോ, പ്രതേകയിടങ്ങളിലൊ വരുത്തുന്ന പ്രാസം;  വാക്കാദിപ്രാസം(alliteration): വാക്കുകളുടെ ആദിപ്പൊരുത്തം;  സ്വരാക്ഷരപ്രാസം (assonance): വാക്കുകളിലെ സ്വരാക്ഷരങ്ങൾ പൊരുത്തപ്പെട്ടിരിക്കുക;  വ്യജ്ഞനാക്ഷരപ്രാസം (consonance): വാക്കുകളിലെ വ്യജ്ഞനങ്ങൾ പൊരുത്തപ്പെട്ടിരിക്കുക എന്നിങ്ങനെ.  ഇവിടെത്തന്നെ, രണ്ട് വാക്കുകൾ ഒരേ സ്വര,വ്യജ്ഞന ജോടിയിൽ തീരുമ്പോൾ, പൗരുഷപ്രാസമെന്നും (masculine), രണ്ട് സിലബിൾ പൊരുത്തത്തിന്, സ്ത്രൈണപ്രാസമെന്നും (feminine), മൂന്ന് സിലബികൾ പൊരുത്തത്തിന്  ത്രൈഗണപ്രാസമെന്നും (trisyllabic) വ്യ്വഹരിക്കപ്പെടാറുണ്ട്

.  മലയാളത്തിലാകട്ടെ, ഓരോ വരിയിലെയും നിശ്ചിതയിടങ്ങളിൽ ഒരേ അക്ഷരമോ ശബ്ദത്തിൽ സമാനാക്ഷരമോ ചേർത്താണ് ശബ്ദാലങ്കാരങ്ങളിലൊന്നായ പ്രാസം വരുത്തുക. ഏഴു പ്രാസങ്ങളാണല്ലോ  ഭാഷാഭൂഷണത്തിൽ നിർണ്ണയിച്ചിരിക്കുന്നത്.  (ആദിപ്രാസം ( ആംഗലപ്രാസം), ദ്വിതീയാക്ഷരപ്രാസം ( കേരളപ്രാസം) , അന്ത്യപ്രാസം (മഹാരാഷ്ട്രപ്രാസം), അഷ്ടപ്രാസം, ദ്വാദശപ്രാസം, ഷോഡശപ്രാസം, ലാടാനുപ്രാസം എന്നിങ്ങനെ). ഓരൊവരിയിലും രണ്ടാമത്തെ അക്ഷരം ഒന്നായിരിക്കുക എന്ന  ദ്വിതീയക്ഷരപ്രാസം നമ്മുടെ പദ്യങ്ങളിൽ, പ്രത്യേകിച്ചും ഭാഷാവൃത്തങ്ങളിൽ ഏറ്റവും പ്രിയങ്കരമായി പ്രയോഗിക്കപ്പെടുന്നതിനാൽ കേരളപ്രാസമെന്ന  പേരും വീണിട്ടുണ്ടിതിന്. ഈ പ്രാസം, പ്രസക്തമായും, അർഥപുഷ്ടിയാൽ അനുയോജ്യമായും, വരികളിൽ ചാർത്തുമ്പോൾ അസാമാന്യമായ താളാത്മകതയും അതുണർത്തുന്ന ഗാനാത്മകതയും രസജ്ഞതയുമാണ് കവിതയ്ക്ക് സിദ്ധിക്കുന്നത്. പഴയകാല ആധുനികർക്ക് ദ്വിതീയാക്ഷരപ്രാസം ഏതാണ്ട് നിർബന്ധമായിരുന്നെന്നു പറയാം. അവർക്ക് അതിനുള്ള കുശലത നൈസർഗ്ഗികമായി ഉണ്ടായിരുന്നു താനും.  എന്നാൽ അന്നും താരതമ്യേനെ കുശലത കുറഞ്ഞിരുന്നവരുടെ നേതൃത്വത്തിൽ, തുടക്കത്തിൽ ഈ പ്രാസത്തോടുള്ള അമിതാസക്തിയ്ക്കെതിരായും പിന്നീട്  വാദം പുരോഗമിച്ചപ്പോൾ ആവേശം മൂത്ത് അനഭിലഷണീയമെന്നുവരെ വാദിക്കുകയും ചെയ്ത്,   സാഹിത്യപ്രമുഖർതന്നെ അനുകൂലമായും പ്രതികൂലമായും രണ്ട് ചേരികളിൽ അണിനിരന്നു നടത്തിയ ദ്വിതീയാക്ഷരപ്രാസവാഗ്വാദങ്ങൾ സാഹിത്യ ചരിത്രത്തിലെ ഒരു പ്രകരണമായിത്തന്നെ എടുക്കാം. ഭാഷയ്ക്ക് ഉണർവ്വും അഭിവൃദ്ധിയും സമ്മാനിച്ചതെന്നു രേഖപ്പെടുത്തേണ്ട ഒരു പ്രകരണം. "പ്രാസവാദത്തിന്റെ ഫലമായി ശക്തമായ ഒരു വിമര്‍ശനശാഖ മലയാള സാഹിത്യത്തിനു ലഭിച്ചു. ക്ലാസ്സിസത്തില്‍നിന്ന് റൊമാന്റിസിസത്തിലേക്കുള്ള മലയാള കവിതയുടെ വളര്‍ച്ചയില്‍ ദ്വിതീയാക്ഷരപ്രാസവാദം സുപ്രധാനമായ പങ്കുവഹിച്ചു...സാഹിത്യത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും സാഹിത്യത്തില്‍ ഭാവാവിഷ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മലയാള കവിതയുടെ തനതായ മൂല്യങ്ങളെക്കുറിച്ചും മറ്റുമുള്ള സമഗ്രമായ വിലയിരുത്തലിന് പ്രാസവാദം സഹായകമായി. സംസ്കൃത സാഹിത്യത്തില്‍ ആനന്ദവര്‍ധനന്‍, അഭിനവ ഗുപ്തന്‍, ഭട്ടനായകന്‍, കുന്തകന്‍, ക്ഷേമേന്ദ്രന്‍ തുടങ്ങിയ ആലങ്കാരികന്മാര്‍ സാഹിത്യത്തെക്കുറിച്ചു നടത്തിയ നിരീക്ഷണ-നിഗമനങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഈ വിലയിരുത്തലുകള്‍. ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകളിലെ ഉത്തമ സാഹിത്യകൃതികളും സാഹിത്യനിരൂപണവും ശ്രദ്ധിച്ചു പഠിക്കുന്നതിനും അതുമായി താരതമ്യം ചെയ്ത് മലയാള സാഹിത്യത്തെ നിരൂപണം ചെയ്യുന്നതിനും പ്രാസവാദം പ്രേരണ നല്കി. രൂപപരതയില്‍നിന്ന് ഭാവപരതയിലേക്കു നീങ്ങാന്‍ തയ്യാറായിനിന്ന മലയാളകവിതാപ്രസ്ഥാനത്തിലെ ആദ്യത്തെ അര്‍ഥവത്തായ സംഘട്ടനമായിരുന്നു ഈ സംവാദം എന്ന് വിലയിരുത്തുന്നുണ്ട്. ആധുനിക മലയാളസാഹിത്യത്തിന്റെ ആവിര്‍ഭാവത്തിനു വഴിതെളിച്ച ഘടകങ്ങളില്‍ മുഖ്യ പങ്കാണ് ഈ വാദത്തിനുള്ളത്. "

ഗദ്യകവിത

. കവിതയുടെ സാമ്പ്രദായികമായ നിർവചനത്തിന്റെയും ഗദ്യ പദ്യ  വിവേചനത്തിന്റെയും സാംഗത്യവും വിവക്ഷ്യവും ചോദ്യം ചെയ്തുകൊണ്ടാണ് പാശ്ചാത്യ സാഹിത്യത്തിൽ കഴിഞ്ഞ ശതകത്തിന്റെ ആദ്യപാതിയിൽ പരമ്പരാഗതമായ കാവ്യ രൂപ,ഘടനയുടെ ഒരു തിരസ്കാരമുണ്ടായത്. പുറകെ അതിന്റെ അനുരണനം ഇവിടെയും ആവിർഭവിച്ചു. ആധുനികതയിലെ രൂപഭദ്രതാവാദികൾ ഈ പ്രസ്ഥാനം അല്ലെങ്കിൽ പ്രവണതയോട് പ്രതികരിച്ചത് നവരൂപഘടനകൾ സൃഷ്ടിക്കുന്നതിനോടൊപ്പം പഴയ രൂപഘടനകളെ പുനരുദ്ധരിച്ചുകൂടിയായിരുന്നു. അതിനുശേഷം, ഉത്തരാധുനികർ ഗദ്യ പദ്യ വ്യതിരിക്തതയെ വീണ്ടും പൊലിപ്പിക്കുന്നു. പക്ഷെ ഒന്നുമാത്രം. അവർ ഗദ്യപദ്യ വിവേചനത്തെയും കവിതയ്ക്കുള്ളിൽത്തന്നെയുള്ള തരാതരങ്ങളെയും വെറും സാംസ്കാരിക സൂത്രപ്പണികളായി (artifacts)മാത്രം കാണുന്നു. ആധുനികതയിലെ, കവിയുടെ സർഗ്ഗാത്മകപങ്കിനു‌ കല്പിക്കുന്ന പ്രാധാന്യത്തിനുമ‌‌പ്പുറം ചരിച്ച്, ഉത്തരാധുനികത, വായനക്കാരന്റെ ഭാഷ്യത്തെയും കൃതി വായിക്കപ്പെടുന്ന സങ്കീർണമായ സാംസ്കാരിക കെട്ടുപാടുകളെയും കൂടി കണക്കിലെടുക്കുന്നു. ഏതാണ്ട്, സർഗ്ഗകാരനുള്ള അത്രയും സ്ഥാനം തന്നെ വായനക്കാരനും കല്പിക്കുന്നു.  കവിയുടെ കർമ്മം ഭാഗികമാക്കുന്നു.

. സ്വതന്ത്ര പദ്യം അല്ലെങ്കിൽ ഗദ്യകവിത  ( free verse, മുക്തഛന്ദസ്സ്), അനവധാനി സ്വായത്തമാക്കുന്ന സ്വാതന്ത്ര്യമാണ്. എന്തിനും നാം മാതൃകയായി സ്വീകരിക്കുന്ന പാശ്ചാത്യ സാഹിത്യത്തിൽ ഇതു 19 താം നൂറ്റാണ്ടിൽ ഫ്രെഞ്ച്സാഹിത്യത്തിലാണു ജനിക്കുന്നത്. ബെർട്രാൻഡ്, (Aloysius Bertrand), ബൗദിലേർ (Charles Baudelaire), മുതലായവരായിരുന്നു  അന്നതിന്റെ പ്രോക്താക്കൾ. ഇംഗ്ലിഷിലും മറ്റും ഗദ്യകവിത പ്രചുരപ്രചാരം നേടിയത് 1980 കളിലാണ്. ഇന്ന് അതിന്റെ ഏറ്റവും താണ നിലയിൽ, മിനിക്കഥകളും ചെറുകഥകളും, സംഭവവിവരണങ്ങളും വരെ കവിതയായി പടച്ചു വിടുന്നുണ്ട്. അല്ലൻ ഗിൻസ്‌ബെർഗ് (Allen Ginsberg) ഒരിക്കൽ നിന്ദാഗർഭമായി പറഞ്ഞു: "കവിത എഴുതുന്നതിന് എനിക്കു ഒരു പുതിയ രിതിയുണ്ട്.: തലയിൽ തോന്നുന്ന എന്തുമാവാം,... ദുരിതങ്ങളായാൽ നന്ന് ...  അവയെ രണ്ട്, മൂന്ന്, നാലു, വാക്കുകൾ അടങ്ങുന്ന വരികളായി അടുക്കി - വാചകമാക്കാനൊന്നും നിൽക്കണ്ട - രണ്ട്, മൂന്ന്, നാല് വരികളടങ്ങുന്ന ബ്ലോക്കുകളായി കാച്ചുക!". സൈബർബ്ലോഗുകളിൽ ഇത് എളുപ്പവുമാണ്, എന്തു കുന്തവും എഴുതി പോസ്റ്റ് ചെയ്യുമ്പോൾ റ്റാഗ് (tag) ആയി " കവിത" എന്നു കൊടുത്താൽ മതി. ഇങ്ങനെ 'ഗവി'കളായി വിഹരിക്കുന്നവർക്ക് അതുമാത്രമേ അറിയൂ. വൃത്തബദ്ധകവിത വല്ല ബ്ലോഗിലും ( ഭാഗ്യത്തിന്  അങ്ങനയും ഉണ്ട്) കണ്ടാൽ, ഇതൊക്കെ ഇപ്പോഴുമുണ്ടോ എന്നു ചോദിക്കുന്ന വിവരദോഷികളെയും കാണാം

 ഭാരതീയ ആംഗല കവിതയിൽ സ്വതന്ത്ര പദ്യം അല്ലെങ്കിൽ മുക്തച്ഛന്ദസ്സ്  ( free verse) ആവിർഭവിച്ചത് ഇംഗ്ലിഷിലെ മാർഗ്ഗദർശകകവികളായിരുന്ന റ്റി.എസ്.എലിയറ്റ്, എസ്രാ പൗണ്ട്  മുതലായവരെ അനുകരിച്ചായിരുന്നുവെന്നു പറയാം.. വൃത്തക്രമത്തിലല്ല, വാക്യബന്ധങ്ങളുടെ താളലയം കോർത്താണ് കവിത രചിക്കണ്ടതെന്നായിരുന്നു ഇവർ നിർദ്ദേശിച്ചത്. താരതമ്യേനെ പ്രയാസരഹിതമായതിനാൽ, മുമ്പ് വിവരിച്ച ഇംഗ്ലീഷ് മീറ്റർ അനുസരിച്ച് പദ്യം ചമയ്ക്കാൻ വല്ലാതെ കുഴഞ്ഞിരുന്ന കവികൾക്ക്  ഈ രീതി ദൈവസഹായം തന്നെയായി. ഒറ്റയടിക്കു പാരമ്പര്യം പൊട്ടിക്കുകയുമാവാം, നൂതനത്വം സൃഷ്ടിക്കുകയുമാവാം. ഛന്ദശാസ്ത്ര (prosody)  നിയമങ്ങളിൽ നിന്നുള്ള മുക്തി 1950 കളിൽ ഇന്ത്യനിംഗ്ലീഷിൽ സ്വതന്ത്ര പദ്യങ്ങളുടെ ഒരു വസന്തം തന്നെ സൃഷ്ടിച്ചു. മുക്തഛന്ദസ്സുകാരിൽ പ്രമുഖൻ രണ്ടുരിതിയിലും പ്രവീണനായിരുന്ന നിസ്സിം എസകീൽ (Nissim Ezekiel) ആയിരുന്നെന്നു പറയാം.. അദ്ദേഹത്തിന്റെ " Night of the Scorpion"  പുതുമാതൃകയിൽ പ്രശസ്തി നേടിയ കവിതയാണ്

മലയാളത്തിൽ മുക്തഛന്ദസ്സ് പുരാതനകാലത്തുതന്നെ നിലവിൽവന്നതാണ്. മധ്യകാലങ്ങളിലെ  മണിപ്രവാള ചമ്പൂകാവ്യങ്ങൾ ( തേവർ ചിരികുമാരന്റെ (ദേവൻ ശ്രീകുമാരൻ) ഉണ്ണിയച്ചീചരിതം, ദാമോദരച്ചാക്യാരുടെ ഉണ്ണിയാടീചരിതം) ഇവ ഉദാഹരണം. സംസ്കൃതത്തിൽ നിന്നെത്തി ഏതാണ്ട് പതിമൂന്നാം നൂറ്റാണ്ട് മുതൽ 16/17ഴാം ശതകത്തോടെ ചമ്പുകാവ്യരീതി അസ്തമിച്ചു, -  കഥകളിപ്പദങ്ങളിൽ അവയുടെ ഒട്ടൊരു സ്വാധീനം കാണാമെങ്കിലും. പിന്നതു മറ്റൊരു രീതിയിൽ ആംഗലഭാഷാസ്വാധീനത്തിൽ പുനർജ്ജനിക്കുന്നതാണ് 1950 കൾ മുതൽ "ഗദ്യകവിത" എന്ന പേരിൽ നാം കാണുന്ന മുക്തഛന്ദസ്സുകൾ. ചമ്പുക്കളിലെ തരംഗിതമായ ഉൾത്താളത്തിനു പകരം  വാക്യതാളത്തിനും ആശയധ്വനിക്കും മേൽക്കോയ്മ കൊടുത്തുകൊണ്ടുള്ള ഒരുതരം പടുത്വദ്രരിദ്രരുടെ കവിതാശ്രമങ്ങൾ. എന്നാൽ നിറതുളുമ്പുന്ന ഭാഷാജ്ഞാനവും ഭാവുകത്വവും ഉണ്ടെങ്കിൽ ഉത്തുംഗ കവിതയോട് ചേർന്നുനിൽക്കാൻ സാധിക്കുന്ന ഗദ്യകവിതകൾ ജനിക്കുമെന്നത് മഹാകവികൾ ജി. ശങ്കരക്കുറുപ്പിന്റെയും, രബീന്ദ്രനാഥ ടാഗോറിന്റെ സ്വന്തം ബംഗാളി കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളും സാക്ഷ്യപ്പെടുത്തുന്നു. അയ്യപ്പ പണിക്കരെ പോലെ ചൂരുക്കംപേരെ ഒഴിച്ചുനിർത്തിയാൽ പിന്നീടുവന്ന മിക്കവരുടെയും "ഗദ്യകവിതകൾ" ഗദ്യം വെറുതെ ഉടച്ച്  ശകലങ്ങൾ അടുക്കിവെച്ചവയാണ്
 താളാത്മകതയും അതിനെ പരിപോഷിപ്പിക്കുന്ന പ്രാസ നിവേശനവും വൃത്തബദ്ധതയും എല്ലാം തന്നെ നിർമ്മാണജ്ഞാനത്തിന്റെയും നിർമ്മാണചതുരതയുടേയും ഭാഗങ്ങളാണ്. ഇവ രണ്ടുംകൊണ്ട് സമ്പന്നരായ കവികൾ എക്കാലത്തും വായനാസ്വാദനക്ഷമതയുള്ള കവിതകൾ, പിന്നീട് ക്ലാസ്സിക്കുകൾ ആകുന്ന കവിതകൾ, സംഭാവന ചെയ്യുന്നു.  ഗദ്യശൈലീകാർ ഈ രാസപരിണാമ പ്രക്രിയയ്ക്ക് അസമർത്ഥരോ അതിനുള്ള ആയാസദോഷികളായ വിമുഖരോ ആണെന്നു പറയണം.

കവിതയുടെ സ്വധർമ്മം
-
.ഇവിടെ ഒറബിന്ദൊ ( Aurobindo) യുടെ കാവ്യകല്പനകൾ ആദരണീയം തന്നെ.കാഞ്ചത്തെ കാഞ്ചനമാക്കുന്ന കാവ്യചിന്താഭാഷാ പരിപാകം കവിയിൽ അന്തർലീനമായ  ഒരു അവകാശഭാഗ്യമാണ്. കവിതയുടെ നികടത്തോ കവിതയിൽ തന്നെ കടന്നുനിൽക്കുന്നതോ ആയ ഉദാത്ത ഗദ്യത്തിനുമപ്പുറത്തു പോയി, കൂടുതൽ മൂർത്തമായ മൊഴിപ്രകാശനം, ആ പ്രചോദിതവാക്ക്, അത് അടങ്ങുന്നതോ ദ്യോതിപ്പിക്കുന്നതോ ആയ, അരുള്, ആത്മാവിന്റെ ഉറവമുഖങ്ങളിൽനിന്ന് ഉയർന്നുപൊന്തുന്ന ചോദന തരുന്ന അർഥവ്യാപ്തിയുടെ ശക്തിയുള്ള താളത്മക ചാലനത്തിന്റെ ഏകത, താദാത്മ്യം, കണ്ടെത്തലാണത്. കവിയ്ക്ക് ഇതെപ്പോഴും സാധ്യമായില്ലെന്നുവരാം. പക്ഷെ ആ ലക്ഷ്യത്തെ തേടുന്നതായിരിക്കണം കവിമൊഴിയുടെ ഉന്നത പ്രവണത. അതു കണ്ടെത്തുകയും അതിനെ അഗാധതയിൽനിന്ന് വെളിപ്പെട്ട സത്തയിലെ സത്യത്തിലേക്കു സന്നിവേശിപ്പിക്കുകയും ചെയ്യുമ്പോൾ മഹാകവിത ജനിക്കുന്നു

 ഏന്നാൽ, ഭാവനയുടെ ആകർഷണം നമ്മിലെ നിമ്നതലങ്ങളോടാവുമ്പോൾ അല്ലെങ്കിൽ ബാഹ്യമനസ്സിനോടു മാത്രമാവുമ്പോൾ, കാവ്യതലം വിട്ട്  കേവല ഗദ്യത്തിനു ഒരു പടി മേലെയായി സാധാരണ ഭാഷണത്തിലെ അയഞ്ഞ പ്രയോഗരീതിക്കും മേലെ, അല്പം ഒതുക്കവും ചടുലതയുമുള്ള കാവ്യരൂപത്തിന്റെ മൂഖവലയണിഞ്ഞ ഒരു മേൽത്തരം ഗദ്യമായിരിക്കും  ഉണ്ടാവുക. ഉന്നതവും സൂക്ഷ്മവുമായ ഒരു പര്യാപ്തത, സഫലത, ബൗദ്ധികമായ പ്രബോധനം, ശ്രദ്ധയോടെ പാകംവരുത്തിയ രസജ്ഞത, ഇവ കലർത്തി ഈ  ഗദ്യത്തിന്റെ മൊഴിശക്തി വർദ്ധിപ്പിക്കാം. പക്ഷെ, താരതമ്യേനെ പദ്യത്തെ അപേക്ഷിച്ച് കാതരമായ ഗദ്യത്തിന് അതിന്റെ സാധാരണ തട്ടകം വിട്ട് കവിതയുടെ പ്രാന്തത്തിലെത്തുകയോ അന്തർഗമിക്കുകയോ സാധ്യമാകണമെങ്കിൽ  ശ്രദ്ധേയമായ താളാത്മക സമീകരണവും ദർശനങ്ങൾക്കുതകുന്ന ബിംബകല്പനയും പ്രഭവത്തായ പ്രാണശക്തിയുള്ള മൊഴിയും സമ്മേളിക്കണം

ഗദ്യശൈലിയിലുള്ള കവിത, വാക്കിന്റെ ബുദ്ധിപരമായ മൂല്യത്തിൽ മാത്രം ഉറച്ചൂനിൽക്കുന്നതിനാൽ ഈ വിധമായ ഒരു ഉത്തുംഗ ശ്രമം നടത്തുന്നില്ല. സംസാര ഭാഷയിൽ സാധാരണമല്ലാത്ത, താളച്ചേർച്ചയുള്ള വാക്കുകൾ വരുത്തുന്ന ഒഴുക്ക്, ധിഷണയെ തൃപ്തിപ്പെടുത്തുന്നതും സ്പഷ്ടീകരിക്കുന്നതുമായ വാക്കുകളുടെ പഥ്യമായും ദീപ്തമായും ഉള്ള പ്രയോഗം, എന്നിവയാൽ  കൃത്യമായ, ദുർബോധമായ, എന്നാൽ വഴങ്ങുന്നതും തോഷിപ്പിക്കുന്നതുമായ ഒരു ആവിഷ്കാരശൈലി മാത്രമാണത്. വചനത്തിന്റെ പോരിമ അതിനു സഹജമായ വാചാടോപം ഉൾപ്പെടെയുള്ള വിദ്യകൾ കൊണ്ട് വർദ്ധിപ്പിക്കുക എന്ന പ്രഥമ ലക്ഷ്യത്തിനപ്പുറം ചിലപ്പോൾ  കൂടിയ വികാരപ്രചോദനവും സൌന്ദര്യാനുഭൂതിയും കവിതയെ അനുസ്മരിക്കുന്ന ബിംബകല്പനയും അത് ഉൾക്കൊള്ളാമെങ്കിലും അവ ഗദ്യകവിതയിൽ  ബൌദ്ധികചിന്തയുടെ ആഭരണങ്ങൾ മാത്രമായി പരിണമിക്കുകയാണ്. കവി തേടുന്ന ഗഹനമായ, ജീവസ്സുറ്റ, ബൌദ്ധികനേർക്കാഴ്ച അവ നൽകുന്നില്ല. ഗദ്യശൈലി എപ്പോഴും അതിന്റെ വിധാതാവും വിധികർത്താവുമായ ബുദ്ധിയെ ഉറ്റുനോക്കുന്നു; എല്ലാ സഹായവിദ്യകളും ഉപയോഗിച്ച് ബുദ്ധിയെ ആശ്രയിച്ച് നിൽക്കുന്നു. ബുദ്ധിയുടെ പ്രധാനബലങ്ങളായ യുക്തിയും അഭിരുചിയും ആണ് ഗദ്യത്തിന്റെ ദൈവതങ്ങൾ; എന്നാൽ കവിതയ്ക്ക് അവ ഉപദൈവങ്ങൾ മാത്രം(ഒറബിന്ദൊ)


. യഥാർഥ ആസ്വാദനം അനുവാചകന്റെ ആത്മസത്തയിലാണ് സംഭവിക്കുന്നത്.  ആത്മാവിന്റെ ആഴങ്ങളിലേക്ക്  എത്തിച്ചേരുകയാണ് കവിതയുടെ സ്വധർമ്മം. എത്രയും നേരിട്ട് വാക്ക് ആത്മാവിന്റെ ആഴങ്ങളിലേക്ക് എത്തിച്ചേരുന്നുവോ അത്രയും ഉന്നതമായി കവിത സ്വധർമ്മം അനുഷ്ടിക്കുന്നുവെന്നു പറയാം.. ബുദ്ധിപരത, ഭാവനാവൈഭവം, ശ്രവണമാധുരി, ഇവ വാസ്തവത്തിൽ കവിതയുടെ ഉപകരണങ്ങളോ പ്രവാഹനാളികളോ മാത്രമായി കരുതിയാൽ മതി.. അനുവാചകന്റെ ആ ആത്മതുഷ്ടി ഉദാത്തമായ രസാനുഭൂതി എന്നതും കവിഞ്ഞ് ഒരു നവചേതനാസൃഷ്ടിയും പുതുവെളിച്ചവുമാകുമ്പോൾ അയാൾ യഥാർഥ കവിത കണ്ടെത്തുന്നു;  കവിത യഥാർഥ ആസ്വാദകനേയും. വാസ്തവത്തിൽ, സാങ്കേതിക നൈപുണ്യത്തിന് കാവ്യസൃഷ്ടിയിൽ പരിമിതമായ ഇടമേയുള്ളു.. കാരണം, ചോദനാജന്യമായ താളമായി, ഉള്ളിൽനിന്ന് തെളിഞ്ഞ വാക്കായി, കവിയുടെ ആത്മാവ് ശബ്ദിക്കുകയാണ്. ആ താളബദ്ധവാക്കിനു സ്വകീയമായ പല ദിശാ,മാനങ്ങളും  ഇന്ദ്രിയ വേദനത്തിനു പുറമേയുള്ള ബൗദ്ധിക മൂല്യവും താനേതന്നെ ലഭ്യമായിരിക്കും. അതിന്റെ ദൃശ്യപരവും വസ്തുപരവുമായ മാനങ്ങൾക്കപ്പുറം കവിയുടെ സ്വന്തം വീക്ഷണവും, മുഴങ്ങണ്ട ശബ്ദവും അതിലടങ്ങിയിരിക്കുകയും ചെയ്യും.

 കവിത പച്ചയായ ആത്മഗതമല്ല, അപ്പപ്പോൾ അനുഭവിക്കുന്ന വികാരം വിളിച്ചുപറയലുമല്ല.  കവിത ആവിഷ്കാരത്തെ കവിഞ്ഞും, സംവേദനമാണ്, അനുഭൂതി പകരലാണ്. ഈ തീവൃസംവേദനത്തിന് പ്രയത്നവും,ശിക്ഷണവും, അച്ചടക്കവും വേണം. എഴുത്ത് എന്ന കലയെക്കുറിച്ച് ആദരവും. അത് അണിയാനുള്ളതല്ല, അനുഭവിക്കാൻ, അറിയാൻ, ഉള്ളതാണ്. ആ അനുഭവമോ, നൈരന്തരാസ്ഥിത്വത്തിന്റെ ലയത്തിൽ  അസ്വസ്ഥതയുടെ തിരയിളക്കം അനുഭൂതമാക്കേണ്ടതുമാണ്. കവി വാക്കുകളോടുള്ള അത്യാവേശത്തിൽ ഉന്മത്തനാകണം. അർഥത്തിനുപരി ഒരോ വാക്കിന്റെയും വികാരങ്ങൾ, അടുപ്പം, എന്തിന്, സാമൂഹ്യമാനം വരെ പരിശോധിക്കണം കവിത വാക്കുകളൂടെ ഉന്നതമായ കൃത്യതയാണ്. ഗുസ്താവ്  ഫ്ലൗവ്ബേർട്(  Gustev Floubert)  പറഞ്ഞതുപോലെ " കവിത ജ്യാമിതിയേക്കാൾ കൃത്യമായിരിക്കണം". പ്രപഞ്ചസംവേദനത്തിന്റെ ശക്തിയായ വാഗ്‌ശക്തിയുടെ സാന്ദ്രതയായിരിക്കണം.  അന്തസത്തയ്ക്ക് അറിയാനുള്ള വഴി കവിതയിൽക്കൂടിയുള്ളതുപോലെ മറ്റൊരു കലാരൂപത്തിനുമില്ല

 , കവിതയിൽ,  ഭാവുകത്വത്തിന്റെ ഒരു പ്രതിലോമ രൂപമാണ് റീയലിസം എന്നു പറയാം. ജീവിതത്തിനെ  വിലങ്ങുന്ന യാഥാർഥ്യങ്ങൾ ഫലശക്തിയോടെയും ഉൽക്കടമായും പരിചയപ്പെടുത്തി സർഗ്ഗാത്മകമായ സത്യത്തെതന്നെയാണ് രണ്ടും അവതരിപ്പിക്കുന്നത്. പ്രകടമായതിനപ്പുറമുള്ള പരോക്ഷമാനങ്ങളെ വെളിപ്പെടുത്തുന്നതായിരിക്കണം കവിത. അത്  കവി  കണ്ട ഒരു ആശയത്തിൽ, ദർശനത്തിൽ,ഭാവനയിൽ, അടങ്ങിയിരിക്കുന്ന ഒരു ലോകത്തിന്റെ, അല്ലെങ്കിൽ, സത്യത്തിന്റെ നിർമ്മാണമാണ്. ആ സത്യം എത്ര ശക്തിയോടെ, പൂർണ്ണതയോടെ, ലാവണ്യത്തോടെ അവതതരിക്കപ്പെട്ടിരിക്കുന്നു എന്നതനുസരിച്ചായിരിക്കണം   കവിത വിലയിരുത്തപ്പെടേണ്ടത്. ഗതകാലവരേണ്യർ പറഞ്ഞുവച്ചതിനുമപ്പുറം, , കവിതയുടെ ഏറ്റവും അന്തഃപ്രകൃതമായ ഭാവുകത്വത്തിലൂടെ, ഭാവഗാനാത്മകതയിലൂടെ, വേണം ഈ പുതിയ സത്യത്തെ അനുഭൂതമാക്കാൻ; -- നാടകീയ ഐതിഹാസ, കവിതകളിലാണെങ്കിൽപോലും

.   അതുപോലെ, ആത്മനിഷ്ഠവും വസ്തനിഷ്ഠവും എന്ന എതിർദിശകളുടെ ഇടയിൽ ദോലമാനമായി വർത്തിക്കുന്ന കവിതയ്ക്കു് ഇവ തമ്മിലുള്ള വിവേചനങ്ങൾ താദാത്മ്യപ്പെടുത്തണമെങ്കിൽ ആദ്ധ്യാത്മികതലത്തിലേക്ക് ഉയരേണ്ടതുമുണ്ട്. അസ്ഥിരമായ വാക്കിനും കർമ്മത്തിനും അപ്പുറം ഉള്ള സ്ഥിരതയെ അന്യേഷിക്കുന്ന, മാനുഷികത്തിന്റെ അപൂർണ്ണതയിൽനിന്നും പൂർണ്ണതയിലേക്ക് പ്രയാണം ചെയ്യാനുള്ള ത്വര പ്രതിനിധാനം ചെയ്യുന്ന ആ ചിന്ത, അത് സത്യത്തിന്റെ ഗേഹത്തിൽനിന്നും ദൃഷ്ടാവിന്റെ ഹൃദയത്തിലേക്ക് അനുരണനം ചെയ്യപ്പെടുന്നത് കവിതയിലെ താളാത്മകമൊഴിയിലൂടെയാണ്. മനസ്സിന്റെ ഉച്ചസ്ഥായിലെത്തിയ ചില നിമിഷങ്ങളിൽ അതു അനുഭൂതമാക്കാൻ പഴയ കവിവരേണ്യർക്കു സാധിച്ചിട്ടുണ്ട്.

pic; Cr.Co.




















2011 ഡിസംബർ 17, ശനിയാഴ്‌ച

മൃണാളിനി


മൃണാളിനീ നീയൊരു മദിരോത്സവം
വ്രീളാരഹിതം മദിക്കും മദിരാക്ഷി.
പെണ്ണിന്നേഴഴകിൻ മുകിൽക്കൊടി, പലേ
വർണ്ണബഹുലമാം പട്ടുപാവാടയോ
പരന്നാഞ്ഞുചുറ്റും ജഗൽക്കാറ്റിലാടി-
ത്തിരിഞ്ഞുയരുന്നു ചക്രവാളങ്ങളിൽ!

തിരിയുന്നിതെന്നാത്മ നയനങ്ങൾ നിൻ
ചരണങ്ങളിൽ,ചടുല ചോടുവയ്പിൽ,
കലമ്പും ഇരമ്പത്തിൽ, ഉച്ചം ചിലയ്ക്കും
ചിലമ്പിന്റെ താളനാദങ്ങളിൽ, ഇളം
മന്ദഹാസമിനുസ്സങ്ങളിൽ,തെളീയും
ഇന്ദ്രധനുസ്സിൻ ശബളരേണുക്കളിൽ,

രക്തപുഷ്പങ്ങൾ ചൂടുംകാർമുടിക്കെട്ടിൽ,
ശക്തമോഹ വിവശാർത്തമാം മാർക്കെട്ടിൽ,
ആർദ്രമാമരുതായ്മ തന്നാഴങ്ങളിൽ.
നിർനിദ്രരാവിന്റെ അന്ത്യ യാമങ്ങളിൽ

ചെറുതോണിയായിട്ടു കായൽപ്പരപ്പിൽ,
നിറയെപ്പരക്കും പുലർവീഴ്ചയായി,
അതിരൂപഭാവത്തളിർച്ചാത്തിനെ, യുൾ-
പ്രതിരൂപമാക്കും കാന്താരചോലയിൽ,
ഉഡുപുഷ്പിതം വാനവനജ്യോസ്നയിൽ,
കടുംപച്ചയാളും പട്ടുപൂവാടയിൽ

മൃണാളിനീ മോഹസ്വരൂപിണി, കാല-
വിനോദിനീ, മമനർത്തക മോഹിനി.!!

2011 സെപ്റ്റംബർ 19, തിങ്കളാഴ്‌ച

പങ്കാളി




മദഭരിത ലാസ്യം തിമിർത്തുകൊണ്ടങ്ങനെ
ഹൃദയസിരയിലോളം തുളുമ്പിച്ചുനിന്നു നീ.
   കദനകരുണ ഭാവങ്ങളെല്ലാം മറന്നും,
   വദനതരുണകാന്തിയെക്കണ്ണാലുഴിഞ്ഞും,
   കരയിണകളയുർത്തിച്ചലിപ്പിച്ചു വീശിയും,
   ചരണദ്വയചോടുകൾ ചടുലതരമാക്കിയും,
   ഹൃദയാന്തരാളത്തിലെത്തുന്ന നാനാ നി-
   നാദങ്ങൾ, ഭേരീപ്രകാരങ്ങൾ ചേർന്നും,
   അഭിജാതമംഗലാവണ്യം വളർത്തുന്നൊ-
   രഭിലാഷവേഗം പണിപ്പെട്ടടക്കിയും,
   ശൃംഗാരകാവ്യാനുഭൂതിപ്രകർഷം കരേറി
   പങ്കാളിനൃത്തം നടത്തുന്നു പ്രേക്ഷകർ.

മദഭരിത ലാസ്യം തുടർന്നുകൊണ്ടപ്പൊഴും
ഹൃദയസിരയിലോളം വളർത്തിനിന്നാടി നീ.
 
   വലയിതകരങ്ങളീൽ ചേർന്നുനിന്നാടുവാൻ
   വലയുമൊരു ഹൃദയമോ സ്പന്ദിച്ചു നിന്നിലായ്.
   അനവധിയാളുകൾ കാണുവാനല്ല തൻ 
   കനവുകളിൽമാത്രമായാടുന്നൊരേയൊരാൾ!
   ദിവസേനെയാടിപ്പുലരേണ്ടനാട്യത്തി-
   നവസാനമായാൽ പിരിയാത്തൊരേയൊരാൾ!
   അതിരാത്രമായാലതിവേഗമാളൊഴി-
   ഞ്ഞതിമാത്ര ശൂന്യമാം രംഗസ്ഥലത്തിൽ,
   അധിവാസനായിട്ടിരിക്കുന്നൊരേയൊരാൾ,
   അതിശാന്തമായി കരഘോഷമാർപ്പോൻ!
   അനുവേലമേറുന്നൊരാത്മഹർഷത്തൊടേ
   തനതായതെല്ലാം സമർപ്പിച്ചുകൊള്ളുവാൻ
   കൂർപ്പിപ്പു കാതുകൾ, പരതുന്നു കണ്ണുകൾ,
   അർപ്പിച്ചിടാൻ, സ്വയം സ്വീകരിച്ചെത്തുമോ!!

  


ചിത്രം: ഗൂഗിൾ വഴി: Holby City's Tom Chambers and his dance partner Camilla Dallerup 













2011 സെപ്റ്റംബർ 4, ഞായറാഴ്‌ച

മലയോരപാത



ഒരുനാളിലവിടുത്തെ പടിദാസനായി
ഞാനുയരുന്നനാളിലെ സൂര്യോദയം,പൂത്തു
വിടരുന്നതും കാത്തമരുന്നു ജീവന്റെയീ-
യിടവേളയോ നീളുന്നിതേകാന്ത വിജനം
മലയോരപാതപോൽ ശിലാഭരിതം,പുത്തൻ
ഇലയും മലരും പൊടിക്കുവാനില്ലാത്തതായ്.

ശിഥിലചിന്തതൻ താരനിശയിൽ, പിടയും
വ്യഥാഭരിതം വെള്ളിപ്പരൽമീൻ ചെതുമ്പലാൽ
നിറയും നാകനിളയിൽ തെളിനീർവെളിച്ചം
കുറവാണ്, കെട്ടിക്കിടപ്പാണ്, മഞ്ഞമണലോ
ചിരിക്കുന്നു,പുശ്ചമാണതിനേ നനയ്ക്കാത്ത
നിരാലംബനദിയേ, നീർപ്രവാഹമില്ലാത്ത-
യിരുൾഗാത്രിയാമീ നഷ്ടവാസന്തരാത്രിയെ.


വിളങ്ങിത്തെളിയും മിന്നാമിനുങ്ങിന്റെ വെട്ടം
തെളിയ്ക്കും ഗിരിപഥ്യയോ അത്യന്തദുഷ്കരം
ഏറെയഗാധ വിദൂരമായൊരാത്താഴ്ചയിൽ
ചീറിടുന്നു നരിഗർജ്ജനം അതിഭീകരം
ചന്ദ്രകാന്തയായ്, കാമാന്ധയായിരുൾക്കന്യ-
യന്തിയിൽ പ്രസവിച്ച് താരാട്ടും നിഴലുകൾ
കുട്ടിച്ചാത്തരായ് സർവ്വത്ര കൂത്താടുന്നു കാലിൻ
ചോട്ടിലും ചൂഴത്തിലും കാലദൂതരെപ്പോലെ.

പകലന്തിയോളം പരതിച്ചിലച്ചുകൊണ്ട-
കലുന്ന ചപ്പിലക്കിളികൾതൻ പാഴ്‌ജല്പനം
ഉരുവിട്ടു കാലം വിളയിച്ചുപോകും കാട്ട-
രുവിയെപ്പോലെയെൻ മനം ആവർത്തിബാധിതം
അകലങ്ങളെക്കാളൂമടുപ്പത്തിൽ വന്നെന്റെ-
യകമേ ജ്വലിക്കുന്നു മിന്നലിൻ പിണരുകൾ

വാസുകീവക്ത്രം പോലെ വന്മലച്ചോട്ടിൽക്കാണും
ആസുരഗുഹാമുഖം വാപിളർന്നടുക്കുന്നു
മാസ്മര‌മേതോ മതിക്ലാന്തമാം മനസ്സെല്ലാം
വിസ്മിതമാക്കിച്ചെയ്യും ഭ്രാന്തമാം നിമിഷത്തിൽ
ഒന്നുമേമൊഴിയാതെ വന്നതാം വഴിയേറി
ഖിന്നതയിരുൾചാർത്തും ഗഹ്വരം പ്രവേശിക്കെ,
എന്തുതാനാകും, നീണ്ടുപോകുമീയിരുൾനാളിത-
ന്നന്ത്യത്തിൽ!‌---അന്ധകാരമോ, വിണ്ണിൻ വെളിച്ചമോ!!




 ചിത്രം: ഗൂഗിൾ വഴി

2011 ഓഗസ്റ്റ് 6, ശനിയാഴ്‌ച

സുനാമി


 സുനാമി


പ്രകാശഗോപുരത്തിന്റെ ഉച്ചിയിൽ
കുത്തിയിരിക്കുന്നൂ കഴുകൻ
പ്രഭാത, സന്ധ്യകളുടെ ശോണീമ പുരണ്ട്
ജ്വലിക്കുന്ന നേത്രങ്ങളുമായി

നീലക്കറുപ്പുള്ള ചുണ്ട് ഉയർന്നുവളഞ്ഞ്
ഭൂമിയിലേക്കെത്തി തൊടുന്നതുപോലെ
അസ്വസ്ഥതയുടെ അലയടിക്കുന്ന
മണൽത്തീരത്ത് അലസമായി
വികാരശൂന്യയായി ഭൂമി.

പൊടുന്നനെ കഴുകൻ
പക്ഷങ്ങൾ വിടർത്തുന്നു
വളഞ്ഞുകൂർത്ത നഖങ്ങൾ
ആഴ്ത്തി ഉയരുന്നു

ചണ്ഡവാതങ്ങളുടെ പ്രകമ്പനം
അഗ്നിഗോളങ്ങൾ ആളിക്കത്തുന്നു
കറുത്തിരുണ്ട കടൽ
മണൽത്തിട്ടകൾ തകർത്ത്
മയങ്ങുന്ന ഭൂമിയെ മറികടക്കുന്നു
     
      എവിടെ എന്റെ പാവം ഭൂമി?


ചിത്രം: aqeel sunami cartoon
photos.ibibo.com

2011 ജൂലൈ 31, ഞായറാഴ്‌ച

മുത്തി (ഗ്രാമ്യകവിത)




നാലുംകൂട്ടി മുറുക്കീ മുത്തി
കാലുംനീട്ടിയിരിക്കെച്ചൊല്ലീ:

"നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം
ചോറ്റാനിക്കര പോകാമെന്നാ-
യേറ്റവനല്ലേ കോവാലൻ
പോണെന്നോർത്തിക്കാരിയം ഞാനാ
നാണിപ്പെണ്ണിനൊടോതിപ്പോയി
കേട്ടൊരുപാടെ നാണിപ്പെണ്ണോ
നാട്ടിലതൊക്കെപ്പാട്ടാക്കി
കൂടെപ്പോരാൻ മാലേം കെട്ടി
കൂടിയതല്ലേ പാറുക്കുട്ടി
പത്താംക്ലാസിൽ തോറ്റിട്ടവളൊരു
പത്തായം പോലല്ലേ പുരയിൽ
കൊള്ളാവുന്നൊരു ചെക്കനെയെങ്ങാ-
നുള്ളൊരുകാലത്തൊപ്പിക്കെണ്ടേ!

പാക്കുകൊടുക്കാൻ കൊച്ചീപ്പോയാ
ചാക്കോ വന്നുപറഞ്ഞപ്പോഴാ...
കെട്ടിയ പെണ്ണേം കൂട്ടിപ്പോയീ
കെട്ടിയെടുത്തവൻ ചോറ്റാനിക്കര,
ഉച്ചയ്ക്കെത്താമെന്നു പറഞ്ഞി-
ട്ടച്ചിക്കോന്തൻ പണി പറ്റിച്ചു.!"

കാളൂം രോഷമൊ,ടൊക്കെ കേൾക്കും
കോളാമ്പിയിലേക്കൂക്കൊടെ തുപ്പി,
കാലു മടക്കിച്ചൊല്ലീ മുത്തി:
"കാലം പോയൊരു പോക്കെന്റെമ്മോ!
നാണം കെട്ടൊരു പോക്കാണിന്നി
ക്കാണാൻ ബാക്കിയിരിപ്പോ വല്ലോം"


                                                        

2011 ജൂലൈ 22, വെള്ളിയാഴ്‌ച

ഉറുമ്പ്

 ഉറുമ്പ്


ഗോപാൽ ഉണ്ണികൃഷ്ണ



അനാദ്യന്തമായ പ്രവാഹത്തിന്റെ
ചാക്രികമായ പരിഭ്രമണം,
അതിന്റെ ഉൽക്കടതയിലേക്കു വീഴുന്ന
നാകതാരകൾ,
കറങ്ങിക്കുത്തുന്ന പെരുംചുഴികൾ,
ഇടിഞ്ഞുചേരുന്ന ഭൂമിയുടെ കരകൾ,

നഗരങ്ങളെ വഹിച്ചെത്തുന്ന നദികൾ,
ഒന്നിച്ചാർത്തലയ്ക്കുന്ന പാരാവാരം
ചുഴിയുടെ സമഗ്രതയ്ക്കുമേൽ നിന്റെ മുഖം
ഭീമാകാരം, സൂര്യചന്ദ്രോജ്ജ്വലം!
   നനഞ്ഞൊഴുകുന്ന പുൽക്കൊടിയിൽ
   ഒരു ഉറുമ്പ്, - - ഒന്നുമറിയാതെ.




ചിത്രം: ഗൂഗിൾ വഴി

  












2011 ജൂൺ 27, തിങ്കളാഴ്‌ച

ആജന്മപഥികൻ



 ആജന്മപഥികൻ



കരളിന്നവേദ്യമാമേകാന്തകാണ്ഡങ്ങളിൽ,
പെരുകിത്തെളിയുന്ന കാമാന്തരാളങ്ങളിൽ
ഏതോ വനാന്തര ഗഹ്വരങ്ങളിൽത്തെളിയും
ശിലാലിഖിതങ്ങളിൽ, നിഴൽ നൃത്തമാടുന്നു.

അവിരാമമീ ജന്മജീവിതത്വരതന്റെ
മരുഭൂവിലെക്കൊടുംതാപവും, കനൽകോരി
നിറമണ്ണിലേറ്റിച്ചിരം കാളുന്ന സൂരോർജ്ജവും
പരികീർണ്ണമാം പൂഴിക്കടലിന്റെ പാർശ്വങ്ങളിൽ
പരുഷം പരിരൂപമായൊരാപാറക്കൂട്ടം
ഘനീഭൂതകാഠിന്യവിതതങ്ങളായ്‌, വീഴും
നിദാഘത്തിനെക്ഷണാൽ നീരാവിയാക്കിക്കണ്ടും

എന്തിനോപുറപ്പെട്ടിട്ടെങ്ങുമേയെത്താത്തതാം
സഞ്ചാരിതൻ പരിക്ഷീണമാമുടലുമായ്‌
രണ്ടാമതൊന്നുംതന്നെ വീക്ഷിച്ചുനിൽക്കാൻ ക്ഷമാ-
സമ്പത്ത്‌ മാറാപ്പിലൊട്ടുമേ കരുതാത്തതാം
ആജന്മപഥികൻ, മോഹഭംഗങ്ങളെ സ്വന്തം
ക്ഷീണപാദങ്ങളാൽ മെതിച്ചേറിനടക്കുവാൻ
അകമുരുകിയുടൽ വെടിയുമുൽക്കപോലായ്‌
പകലറുതിയോളം മരണം മരിച്ചുകൊ-
ണ്ടകലങ്ങളിൽ, താരവിടവിൽ ലയിക്കുവാൻ,

ഒരുനാളുമേറിയിട്ടില്ലാത്ത കോണിതന്നൊ-
ടുവിലെപ്പടികഴിഞ്ഞെത്തുന്ന ശൂന്യമാം
കടവിൽ, --ദൂരെയാണക്കര, ഇല്ലാത്തോണിയും!


ചിത്രം: ഗൂഗിൾ വഴി

2011 ജനുവരി 22, ശനിയാഴ്‌ച

പ്രതിരൂപം


 പ്രതിരൂപം




ÄÞøÃßAáØáÎBZ
çµÞVJÃæ‚ÞøáAßÏ
ÕÞÈß¿¢ ÕßÄÞÈßAá¢
ÕßÖbJßX ÕßÇÞϵX

ÕÞøßÆçθBZ ÄX
µÞVÎ×ßçµÞøßJâµß_
‚ÞøáÄæÏˆÞ¢ çÄ‚á
ÎÞ‚ß¿ÞÎçˆÞ fÃÞW

çÕÃæÎKáIÞ¢ øIá¢;
ÆßÈøÞdÄB{àW ÕKá
ÕàÃáçÉÞÏ߿ᢠµÞÜ
ºÞdµßµ dÉÏÞÃJßW!

ÖÞÆbÜ¢ ÕßÖÞÜÎ_
‚dµÕÞ{çJ ÙV×
ÙÞVgÎÞÏí ÉáÃøáK
çdÉÎØàÎÏßWÈßKá¢

çÈVÎÏÞ¢ ÎøÄµ_
AÞLßÏßW æÄ{ßÏáçKÞ_
çøÞVÎ ÄX dÉÄßøâÉ_
ÎÞÏß ÈàÏÃÏáKá

çÄÞϼÎáµá{¢ çÉÞW
æÎˆçÕÕß¿øáK
ÄÞÏß ¾ÞX ÈßæKAIá
ÈßæKÞøAÞÜB{ßW

çÜÞÜÎÞÎܵç{
ÎÞdÄÎÞÏß{AáK
µÞÜÎÞ¢ ØÜßÜJßW
ÈßX Îá¶¢ ÎÞdÄ¢ µIá

øÞÕáµ{áÃøáÕÞX,
ÈÞ{áµZ ÉáÜøáÕÞX,
ÉâÕáµZ ÕßøßÏáÕÞX,
µÞøÃ¢ Èà ÎÞdÄÎÞÏí

ÕKáÆß‚áÏøáK
ØâøcÈÞÜáøáµáK
ÎEáçÉÞW ÎùEçˆÞ
ÈÞ{áµæ{Õßç¿çAÞ

¥æKÞøá ØtcÞÕßHßW
æµGÃEà¿á¢ µÈW
ÎßKßÎÞEøá{áK
ÎwÎÞ¢ æÕ{ß‚JßW

µIáçÕÞ ÈßæK? §ˆ
µI߈, ÈàψæÄ_
KßIÜßX Î×ß çÄ‚á
ÎÞ‚ß¿ÞX çÈÞAᢠºßdÄ¢

µÞøáÃc¢ µÈßÏáÕÞ_
ÈVÅß‚ èµAáOß{ßX
µÞøßøáZAáÝßÏßçÜ_
AßæGÞøá æÕUßJáGÞÏí

ÕÞøßÆçθBZ ÄX
µÞVÎ×ß çµÞøßJâµß_
‚ÞøáÄæÏˆÞ¢ çÉÞÏ
ÕÞÈßÜÞÏí ºdwX ÈßK
á.

2010 നവംബർ 23, ചൊവ്വാഴ്ച

കിളിപ്പൈതൽ

കിളിപ്പൈതൽ


ഒരു രാവു നീണ്ടതാം നോവിന്റെയറുതിയിൽ
നവജാതമായൊരീപ്പൊന്നിൻകുരുന്നിനെ
അരുമത്തിടമ്പുപോൽ ഹൃദയത്തിലേറ്റി നിൻ
തിരുമുൽപ്പടിക്കാഴ്ച്ചയർപ്പിച്ചു നിന്നിടും
തലതൊട്ടനുഗ്രഹിച്ചെൻ പൊന്നുകുഞ്ഞിനെ
പ്പലവട്ടമാശീർവ്വദിച്ചു തന്നീടണെ!
 അനവദ്യ കോമള ത്തൂവൽ കളേബരം
അനുഭാവമാക്കും അനന്യ ഹർഷത്തിനെ
വരവേൽക്കുവാനായിരവിൽക്കഴിച്ചൊര
പ്പരിതാപമെല്ലാമിനിയും മറക്കാം
അകതാരിൽനിന്നും വിരിയുന്ന താമര
യ്ക്കകമേയുറങ്ങൂ കിളിപ്പൈതലേ നീ
അതിലോല നേത്രങ്ങളിമകൾ ചലിപ്പിക്കു
മരിയവദനത്തിനേ മുത്തമിട്ടങ്ങനെ
അരികത്തുതന്നേ മരുവുന്നിതാ നീയു-
ണരുന്ന നേരം പുലരും വരേക്കും
വെളിവാർന്നുണർന്നാത്തളിർച്ചുണ്ടിളക്കി
ഇളംകൈകൾ വീശിച്ചിരിക്കുന്ന നേരം
അണയുന്നു ജന്മസാഫല്യ മെൻ ജീവനി-
ന്നണയും വരേക്കുമീ സൗഭഗം വാഴുക.!



Image: CC


2010 ഒക്‌ടോബർ 17, ഞായറാഴ്‌ച

ചന്ദനക്കാട്ടിലെ സർപ്പം


ചന്ദനക്കാട്ടിലെ സർപ്പം



ചന്ദനക്കാട്ടിലെ തായ്ത്തടിപ്പൊത്തിലായ്‌
ഇന്ദ്രനീലാങ്കിതം സർപ്പമുണ്ടേ
മാദകം ഗന്ധം മണക്കുവാനായതി-
ന്നാവതില്ലെന്നും കഥിപ്പതുണ്ടേ
കാറ്റടിക്കുന്നതും സഹ്യമല്ലായതി-
ന്നേറ്റം പിടിക്കുന്നതുഷ്ണമത്രേ!
മുറ്റും വെളിച്ചം കടക്കാത്തിടത്തിലെ
കുറ്റിരുൾ താനതിന്നിഷ്ടമത്രേ
താണടിക്കാടിലൂടൂളിയിട്ടോടുമ
പ്രാണികൾ താനതിന്നഷ്ടിയത്രേ
ചന്ദ്രികച്ചാർത്തുള്ള രാവണഞ്ഞാൽ ഫണ
മുദ്രകൾ കാട്ടിയിട്ടാടുമെന്നും,
ആദിമത്താം പെരും മായികം ശക്തിയാൽ
ഭേദിക്കുമെല്ലാ രജോഗുണവും
മാമ്പൂവിലേറും പുഴുവായി പിന്നതു
മാങ്കനിക്കുള്ളിൽ കൊഴുക്കുമത്രേ
തങ്കക്കനിച്ചാറിലാസ്വദിക്കും മനം
പങ്കിലക്കയ്പാക്കി മാറ്റുമെന്നും
ജിഹ്വകൾ കാട്ടിയിട്ടായിരം പത്തികൾ
വിഹ്വലരാക്കുമീ നമ്മെയെന്നും
കാണാവിഷം വമിച്ചുച്ഛാസ വായുവാൽ
പ്രാണനെപ്പോലും തളർത്തുമെന്നും.

    ചന്ദനത്താരിന്റെ ശുദ്ധിയിൽത്തന്നെയീ
    ഇന്ദ്രനീലാങ്കിതം സർപ്പമെന്നോ
    നന്മയിൽക്കൂടിക്കടന്നുകേറീടുവാൻ
    തിന്മയ്ക്കു കൂടുന്നു കെൽപ്പിതെന്നോ ?





ചിത്രം: ഗൂഗിൾ വഴി

2010 സെപ്റ്റംബർ 22, ബുധനാഴ്‌ച

ബോധി


ബോധി

അറിവേറെയില്ലാതിരുന്നപ്പൊഴത്രയും
ചെറുതായിരുന്നു എൻ ചിത്തഭാരം
അറിവേറിടുംതോറുമേറുന്നു ദുഃഖമെ-
ന്നറിയുന്നു; ബോധം വ്യഥതന്നെയെന്നോ!

സ്നേഹം തെളിക്കും വിളക്കിന്റെ വെട്ടമേ
മോഹിച്ചതില്ല ഞാൻ നിൻ നിഴൽ വട്ടവും
ചീർത്താന്ധകാരം തിമിർക്കുമെന്നുള്ളിലായ്‌
തീർത്തു വാതായനം വെട്ടം കടക്കുവാൻ
ഏതും നിനച്ചില്ലതിൽക്കൂടീ വായു വ-
ന്നൂതിക്കെടുത്തും വിളക്കിനെയെന്നു ഞാൻ

തമ്മിൽ പയറ്റാൻ ജനിച്ചോരു കാരണം
നമ്മൾക്കു മുന്നേ മരിച്ചു വീഴുമ്പൊഴും
യുദ്ധം നിറുത്താനരുതാതെ നമ്മളോ
ബദ്ധവീറോടേ പൊരുതിവീണല്ലെങ്കിൽ
അങ്കം കഴിഞ്ഞാ രണാങ്കണം വിട്ടുപോ-
യന്ത്യം വരിക്കുന്നനുചരൻ കയ്യിനാൽ!
അടരാടിനേടുവാനന്യർ നിർമ്മിച്ചതാം
പടവാളുമാത്രമായ്‌  നാമെന്നറിഞ്ഞുവോ!

അബ്ജവ്യൂഹങ്ങൾ വളഞ്ഞകപ്പെട്ടതാം
അർജ്ജുനപുത്രനായ്‌ ഭാവിച്ചിതെങ്കിലും
രഥഘോഷമില്ലാതെ രണഭൂമിയിൽ തീവൃ-
വ്യഥ പൂണ്ടിരിക്കും അതിഭീരുവായി
ബാണം തൊടുക്കാതെ, ചാപം കുലയ്ക്കാതെ
ഞാണറ്റ വില്ലായിരുന്നു ഞാൻ തേരിലായ്‌
അസ്ത്രം തറയ്ക്കയോ മെയ്യിൽ! അംഗങ്ങളോ
രക്താഭിഷിക്തമായ്ത്തീരുക! ഞെട്ടി ഞാൻ
എയ്യുകയില്ല ഞാൻ ക്രൂരം ശരങ്ങൾ തൻ
ശയ്യയും തീർക്കുകില്ലെന്നുറച്ചെങ്കിലും
ഗത്യന്തരം വേറെയില്ലെന്നു കാൺകയാൽ
അത്യന്ത ഖേദമോടെന്നടരാടി ഞാൻ
അംഗം മറന്നും നിണംവാർന്നുമാടിയാ
സംഗരം വെന്നാലുമില്ലെന്നിരുന്നാലും
ഇന്നറിയുന്നു ഞാനെൻശക്തിശ്രോതമായ്‌
അന്നേറ്റൊരമ്പുകൾ തൻ മുറിവായകൾ
മുറികൂടിയുണ്ടായ പാടുകൾ പുത്തനാം
അറിവിന്റെ ബോധിയാം ലിപികളെന്നും!

2010 സെപ്റ്റംബർ 6, തിങ്കളാഴ്‌ച

പരിണാമം

പരിണാമം
വിണ്ണിലെ പ്രതിഭാസ
മിന്നെനിക്കറിയേണ്ട‍ീ
മണ്ണിന്റെയിതിഹാസ-
കാരകാ ചൊല്ലിത്തരൂ
പുരുഷനും പ്രകൃതി-
യുമീമട്ടിൽ മാറിപ്പോകാൻ
പരുഷമായ്‌ പരിണാമ
മെങ്ങിനെ പാളിപ്പോയി?

മന്ദ്രമായുണരുന്ന
ഭൂവിലേക്കരുണിമാ-
സാന്ദ്രമാം പുലരിതൻ
പൊന്നൊളി  വീശുമ്പൊഴേ
ജാഗരത്താകും ജീവ
ജാലങ്ങൾക്കൊപ്പം തന്നെ
ആഗമദിനത്തിനെ
സ്വാഗതം ചെയ്തൂ നമ്മൾ
സുന്ദരസൂര്യോദയം
കൂപ്പുകൈകളാലഭി-
വന്ദനം ചെയ്യും പോലെ
കണ്ടിതു ശൈലാഗ്രങ്ങൾ
ഹരിത വനാഞ്ചലേ
വെള്ളിനീരിഴകളാൽ
ത്വരിതപതനങ്ങളെ
നെയ്ത സാനുക്കളും
അവിരളവാരിയായ്‌,
മേദുരശരീരയായ്‌
അവിരാമ നിർത്ധരി
സൈകത സ്പർശിയായ്‌
ഒഴുകിയ തെളിനീർ
പ്രവാങ്ങൾ പാരിലാ-
യെഴുതി വെളിവായൊ-
രു മാനുഷ സംസ്കൃതി
ആന്തരസംവേദന
ബദ്ധമായ്‌, കർമ്മ,ധർമ്മ,
ചിന്താബന്ധുര, സമ-
ഭാവമായൊരു സംസ്കൃതി.
നേട്ടമായ്‌,ജീവന ചട്ട
മായ്‌, മാർഗ്ഗദർശിയായ്‌
ഏട്ടിലെച്ചൊല്ലിൻപടി-
യാവതും പുലരവേ

ഏടുകൾ മാറീ,ചവുട്ടീ
ചുവടുകൾ മാറ്റീ
തേടിനാമിറങ്ങീയേതു
നൂതന മരീചിക
മണലാരണ്യം കൊടും
കാടായ്ക്കണ്ടൂ,പിന്നെ
ത്തണലിൽ ദ്രുമങ്ങളും
തെളിനീർത്തടാകവും
ധൂളീതൻ ശ്രംഗങ്ങളും
മിന്നുന്ന ചൂടിന്നഭ്ര-
പാളീയിലൂടേ ഒന്നാ-
യുദയാസ്തമയങ്ങളും.
ഉദിപ്പൂ വെളിച്ചം
പടിഞ്ഞാറ,തിൽപ്പെട്ടു
മദിപ്പൂ മനം മെയ്യ്‌
മറന്നർത്ഥവിഹീനമായ്‌
തന്നിൽനിന്നുയർന്നൊന്നും
വിടരേണ്ടതില്ലെല്ലാം
തന്നിലേക്കമരുവാൻ
മാത്രമാണെന്നാം മതം
കലിതാൻ ദൈവം, കൊടും
പകതാനതിൻ പൂജ
കൊലയും പെരുകുന്ന
കൊള്ളയും നൈവേദ്യമായ്‌
ഹരിതം പട്ടിൻ ചേല
യണിയും പ്രകൃത്യംമ്പേ
ദുരയായതിൽക്കൂടി
കണ്ണുവെയ്ക്കുന്നൂ മർത്ത്യർ
പുഴയെ പിഴപ്പിച്ചു
വിളയിൽ വിഷം ചേർത്തു
മഴയെക്കൂടി ദുഷി-
പ്പിച്ചെത്രനാൾ പുലരും നാം?
തനുവും മനവും
ചെറുതായ്‌ വാമനന്മാരായ്‌
ജനം,പുതുജീവിതൻ
പരിണാമമായിതോ?

പുരുഷനും പ്രകൃതിയു
മീമട്ടിൽ മാറിപ്പോകാൻ
പരുഷമായ്‌ പരിണാമ
മെങ്ങിനെ മാറിപ്പോയി?
ചിത്രം; യാഹൂ വഴി

Powered By Blogger