2024, മേയ് 18, ശനിയാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

സൌഹൃദ സ്മരണകള്‍

തരളമാമൊരു സായാഹ്ന വേളയില്‍
ഉരവമാകും തളിര്‍കാല സൌഹൃദ
സ്മരണകള്‍ കൊണ്ടുപോയിടും നമ്മളെ
ഒരു മധുരകാലലോകത്തിലേക്കായ്

അവിടെ നമ്മള്‍ തിരഞ്ഞെടുക്കുന്നതാം
വിവിധ കേളികള്‍ ഓര്‍ത്തു ലസിച്ചിടും
അവിടെ നമ്മള്‍ക്കനുഭവം തോന്നിടും
കവിയുമാനന്ദ മാനസ തൃപ്തിയും

ഒരുവിധത്തിലും കാണില്ല നമ്മുടെ
ചിരപരിചിത ഭാവങ്ങളൊന്നുമേ
ഒരു നവീനമാം സംതൃപ്തി തോന്നിടും
കരുതിടും താനെത്രയോ ഭാഗ്യവാന്‍!

അവിടെയല്‍പം മരുതുവാന്‍ തോന്നിടും
ചുവടുവെയ്ക്കുമാ ഗാനത്തിനൊപ്പമായ്
ഒരുസമീരണന്‍  വീശിടും ചുറ്റിലും
കരളിനേകും തളിര്‍കാലബാല്യവും

 

 Every Child's Fundamental Right: Right to Childhood Memories | by Kopal S |  Medium

2024, മേയ് 11, ശനിയാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 

ഒരു നെല്ക്കതിര്മണി കൊക്കിലേറ്റി
വയലില്നിന്നക്കിളി പാറിയെത്തി
മുറ്റത്തെ മാവിന്നിലപ്പരപ്പില്
ചുറ്റിക്കളിക്കും പ്രിയതമയ്ക്കായി
തന്നുപഹാരം സമര്പ്പിച്ച്കൊഞ്ചി.
എന്നാലഹങ്കാരി ഗൌനിച്ചതില്ല,
തന്നുപഹാരം താഴേക്കെറിഞ്ഞു പക്ഷി
ഒന്നുതന് ദേഹം കുലുക്കി കുടഞ്ഞു
പെട്ടെന്ന് താഴേക്ക് പാറി പെണ്ണാള്
കൊത്തിക്കൊറിച്ചതിന് നെന്മണികള്
സന്തുഷ്ടനായവന് ചേര്ന്നുകൊത്തീ-
ട്ടെന്തിനോ ചുറ്റിലും പാളിനോക്കി
ഒന്നുചിരിച്ചുഞാന് ചൊല്ലി,യെന് പക്ഷീ
നിന്നുടെ രീതിയാണെന്നിടത്തും
പെണ്ണിന്റെ ഗര്വ്വം ക്ഷണികമല്ലൊ
കണ്ണനുമായതറിഞ്ഞതല്ലൊ
 
ഒരു നെല്ക്കതിര്മണി കൊക്കിലേറ്റി
വയലില്നിന്നക്കിളി പാറിയെത്തി
മുറ്റത്തെ മാവിന്നിലപ്പരപ്പില്
ചുറ്റിക്കളിക്കും പ്രിയതമയ്ക്കായി
തന്നുപഹാരം സമര്പ്പിച്ച്കൊഞ്ചി.
എന്നാലഹങ്കാരി ഗൌനിച്ചതില്ല,
തന്നുപഹാരം താഴേക്കെറിഞ്ഞു പക്ഷി
ഒന്നുതന് ദേഹം കുലുക്കി കുടഞ്ഞു
പെട്ടെന്ന് താഴേക്ക് പാറി പെണ്ണാള്
കൊത്തിക്കൊറിച്ചതിന് നെന്മണികള്
സന്തുഷ്ടനായവന് ചേര്ന്നുകൊത്തീ-
ട്ടെന്തിനോ ചുറ്റിലും പാളിനോക്കി
ഒന്നുചിരിച്ചുഞാന് ചൊല്ലി,യെന് പക്ഷീ
നിന്നുടെ രീതിയാണെന്നിടത്തും
പെണ്ണിന്റെ ഗര്വ്വം ക്ഷണികമല്ലൊ
കണ്ണനുമായതറിഞ്ഞതല്ലൊ



ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 ചപല ചോദ്യം

 

അവനിയില്‍ ജന്മം എടുപ്പവരും
അവനിയില്‍ ജന്മം ഒടുങ്ങിയോരും
ഒരുവഴിയാണോ ചരിപ്പതെന്തോ
ഒരുവേളയെങ്കിലും കാണ്മതുണ്ടോ

സരളമനസ്കന്‍ ഞാനെത്രവട്ടം
കരുതിവെച്ചാരാഞ്ഞു നോക്കുവാനായ്
പലവട്ടം ചോദിച്ചു പലരോടുമെന്നാല്‍
പലരുമീയെന്നെ പരിഹസിച്ചു.

ഇവനെന്തുപറ്റിയീ ചപലചോദ്യം
ഇവിടൊക്കെകേട്ടുനടക്കുവാനായ്!
അതിനാലാരായല്‍ ഞാന്‍ നിര്‍ത്തിവെച്ചു
പ്രതിപക്ഷമായിട്ട് വിസ്തരിച്ചു

അതുകേട്ട് മാധ്യമപ്പടയിറങ്ങീ
അതിവേഗം പത്രങ്ങളേറ്റെടുത്തു
അതുതന്നെമുഖ്യമാം വിഷയമായി
അതിനുള്ള ക്രിത്രിമ ബുദ്ധിയെത്തി

അതിലൂടെയെത്രയോ ഉത്തരങ്ങള്‍
അതിചപലമായി പരന്നിടുന്നു.
അതുവേണ്ടെനിക്കെന്‍ മതിപോരുമല്ലൊ
അതില്‍വരും ഉത്തരം വിശ്വസിപ്പൂ.

 

 

 

 silencing the bell: Silly questions

2024, മേയ് 9, വ്യാഴാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 

ഭവ്യ സമീരണന്
ഒരു സമീരണന്പോലെ നീയെത്തിയെന്
കരളിനേകും കുളിര്കാല മാധുരി
തരളമാനസന് ഞാനെന്നറിഞ്ഞു നീ
കരുണഹസ്തം എനിക്കായി നീട്ടണേ
കനിവുതൂകും മൊഴികളാല് മാറ്റണേ,
തനിയെയാക്കാതെ, ഞാന് പെടും പാടുകള്
ഇനിയുമെത്രയൊ ദൂരെയെന് മന്ദിരം
തനിയെപോകുവാനാവില്ലെനിക്കിനി
മൃദുല പാണിയാലെന്കരം നീ പിടി-
ച്ചതുല ശക്തിയോടെന്നെ നയിക്കണേ
വിജനപാതയില് വിശ്വാസമേറ്റി നീ
അജയരൂപമായ് കൂട്ടുനിന്നീടണേ
അതിവിദൂരമല്ലെങ്കിലെന് മന്ദിരം
കതിര്പൊഴിച്ചതു കാണാമെനിക്കിനി
അവിടെ ഞാനെത്തി വിശ്രമിക്കാതെയെന്
നിയതകര്മ്മങ്ങളാചരിച്ചീടുമേ!
 
 

2024, മേയ് 8, ബുധനാഴ്‌ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 മോഹഗാനം 


 അതിസുന്ദര ഭഗവത് മുഖ
പരിചിന്തിത ചിത്തം
തവസന്നിധിയണയാനായ്
കവിയുന്നൊരു മോഹം

തനതായൊരു സാമ്രാജ്യ
ക്കനകോജ്വല ഗേഹം
അതിമോഹനവാടത്തിന്‍
പ്രതിരോധ കവാടം

അതുപിന്നിട്ടണയുമ്പോള്‍
തുടികൊട്ടും ഹൃദയം
അതുകൊട്ടി പാടും ഞാന്‍
പുതുതായൊരു ഗാനം

മതികെട്ടുമയങ്ങുന്നോ-
രുണരുന്നൊരു ഗാനം
അതിനായിട്ടണയുമ്പോള്‍
കതിരോനായ് നീ നില്‍ക്കും!

2024, മേയ് 7, ചൊവ്വാഴ്ച

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

ചെമ്പനിനീര്‍പ്പൂവ്

 

 ഒരു ചെമ്പനിനീര്‍പ്പൂവായ് വിരിഞ്ഞ-
തിന്‍റെ, അന്പു ഞാന്‍ കാണിച്ചതില്ല
മുബെന്നപോലെ ഞാനന്നും നിന്നെ.
അന്‍പോടേ തഴുകാന്‍ മറന്നുപോയി

കുറുമ്പുകാണിച്ചൊരു ജാടനാട്യം
മറയാക്കിഞാനൊരു കളികളിച്ചൂ,
അതില്‍ വീണുപോയി നീയെങ്കിലെന്താ
അതിവേഗമെന്‍റെയക്കളിയറിഞ്ഞൂ!

തളിരായി കുമിളായി മാറിമാറി
വെറുതെ നി യെന്നെ കളിപ്പിക്കയായി
അതിലാകെ ക്ഷീണിച്ചുപോയരെന്നെ
അതിവേഗമാശ്വസിപ്പിച്ചുകൊണ്ട്,

കളിമാറ്റി നീയെന്നടുക്കല്‍ വന്നൂ
കുളിരോടെ കെട്ടിപ്പിടിച്ചു നിന്നൂ
തരളമായ് ലോകംതളര്‍ന്നുകണ്ടൂ
വിരളമായ് ലോകം തുടിച്ചുകണ്ടൂ


2024, മേയ് 6, തിങ്കളാഴ്‌ച

ചാണക്യ ഗീതം

ഡോ. ജി.ഉണ്ണികൃഷ്ണ കുറുപ്പ് പ്രസിദ്ധീകരിക്കുന്നത്.

 

 ചാണക്യ ഗീതം


വിരാട ജീവല്‍ പ്രപഞ്ചമാകെ
കിരീടമന്നന്‍ ചമയും മനുഷ്യന്‍
പുരാതനങ്ങള്‍ പണിഞ്ഞതല്ലാ-
തൊരു പുതുവല്‍ ചമയമൊന്നും

പണിഞ്ഞതില്ലാന്നറിയുന്നനേരം
തകര്‍ന്നുതാനേ നിപതിക്കുമേറെ-
പറഞ്ഞുകേറ്റിയ ജാടഹര്‍മ്യം
അതിന്‍റെ പൊട്ടൂം പൊടിയും പെറുക്കി

കഴിഞ്ഞുകൂടാം ഇനിയുള്ള ജന്മം.
അടിഞ്ഞുകൂടാം അവിടെച്ചുരുണ്ട്
അതിലുണര്‍ന്നൊരു വാസ്തുവിദ്യാ
വിരുത് കൂട്ടിയ അടിക്കണക്കില്‍

ഉറച്ചിരിക്കാന്‍ സമര്‍ത്ഥമാക്കിയ
വിദഗ്ദ്ധ വിദ്യാ വിശാരദനാം
കണക്കുമന്നന്‍ ചാണക്യ ശ്രേഷ്ടന്‍
നമിപ്പിതായീ നടപ്പുകാലം

 Chanakya lessons: Ancient lessons for financial success | Value Research

 

 

Powered By Blogger